Celebrity

ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ബെക്കാമിനോട് കടുത്ത നീരസം തോന്നിയിരുന്നെന്ന് വിക്‌ടോറിയ

സ്‌പെയിനില്‍ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഭര്‍ത്താവ് ഡേവിഡ് ബെക്കാമിനോട് കടുത്ത നീരസം തോന്നിയിരുന്നതായി പാട്ടുകാരിയും ഫാഷന്‍ ഡിസൈനറുമായ വിക്‌ടോറിയ ബെക്കാം. തങ്ങള്‍ പരസ്പരം എതിരായി മാറിയിരുന്നെന്നും അത് ഏറ്റവും പ്രയാസകരമായ കാലഘട്ടമായിരുന്നെന്നും വിക്‌ടോറിയ ബെക്കാം പറയുന്നു. നെറ്റ്ഫ്‌ളിക്‌സ് റിലീസ് ചെയ്ത ഡോക്യുമെന്ററിയിലാണ് നടിയുടെ വെളിപ്പെടുത്തല്‍.

പ്രൊഫഷണല്‍ ഫുട്‌ബോളറും ഇംഗ്‌ളണ്ടിന്റെ മുന്‍ നായകനുമായ ഡേവിഡ് ബെക്കാമും പാട്ടുകാരി വിക്‌ടോറിയയും 1999 ലാണ് ദീര്‍ഘനാളത്തെ പ്രണയത്തിനും ലിവിംഗ് ടുഗദറിനും ശേഷം വിവാഹിതരായത്. 25 വര്‍ഷമായി വേര്‍പിരിയാത്ത സെലിബ്രിട്ടി ദമ്പതികളായി ഇവര്‍ തുടരുകയാണ്. ബെക്കാം മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് വിട്ട് സ്‌പെയിനില്‍ റയല്‍ മാഡ്രിഡിലേക്ക് കുടിയേറിയ കാലത്തുണ്ടായ അവിശ്വസ്തതാ കഥകള്‍ ദമ്പതികളെ പിരിയലിന്റെ വക്ക് വരെ എത്തിച്ചിരുന്നു. എന്നാല്‍ 2003 ല്‍ ബെക്കാമിന്റെ മുന്‍ സഹായിയായ റെബേക്ക ലൂസുമായി ബന്ധപ്പെട്ടായിരുന്നു താരത്തെ വിവാദത്തിലാക്കിയത്. വാര്‍ത്ത നെറ്റിസണ്‍സ്‌ക്കിടയില്‍ വലിയ താല്‍പ്പര്യം ഉണര്‍ത്തുകയും വിവാദമാകുകയും ചെയ്തതോടെ വിക്ടോറിയ മക്കളുമായി ഡേവിഡിന്റെ അരികിലായിരിക്കാന്‍ സ്‌പെയിനിലേക്ക് മാറുകയും ചെയ്തിരുന്നു.

ആരോപണങ്ങളെത്തുടര്‍ന്ന് താന്‍ ഡേവിഡിനോട് ‘നീരസപ്പെട്ടു’ എന്ന് അവര്‍ ബെക്കാം എന്ന നാല് ഭാഗങ്ങളുള്ള നെറ്റ്ഫ്‌ലിക്‌സ് ഡോക്യു സീരിസില്‍ വ്യക്തമാക്കി. അനുഭവത്തെ ‘പേടിസ്വപ്നം’ എന്നാണ് വിക്‌ടോറിയ വിളിച്ചത്. അത് എത്ര കഠിനമായിരുന്നുവെന്നും അത് എന്നെ എങ്ങനെ ബാധിച്ചുവെന്നും എനിക്ക് നിങ്ങളോട് പറയാന്‍ തുടങ്ങാന്‍ പോലും കഴിയില്ല. അതൊരു സമ്പൂര്‍ണ സര്‍ക്കസ് ആയിരുന്നെന്നും താരം പറയുന്നു.

”വിക്ടോറിയ എനിക്ക് എല്ലാമാണ്, അവളുടെ വേദന കാണുന്നത് അവിശ്വസനീയമാംവിധം ബുദ്ധിമുട്ടായിരുന്നു, പക്ഷേ ഞങ്ങള്‍ പോരാളികളാണ്, ആ സമയത്ത് ഞങ്ങള്‍ പരസ്പരം പോരാടേണ്ടതുണ്ട്, ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പോരാടേണ്ടതുണ്ട്,” ഡേവിഡ് ബെക്കാമും സീരീസില്‍ പറഞ്ഞു. ”ഞങ്ങള്‍ക്കുണ്ടായിരുന്നത് പോരാടാന്‍ യോഗ്യമായിരുന്നു.” ഒക്ടോബര്‍ 4 നാണ് നെറ്റ്ഫ്‌ലിക്‌സില്‍ ബെക്കാം പ്രീമിയര്‍ ചെയ്തു തുടങ്ങിയത്.