Good News

മകളുടെ വിവാഹത്തില്‍ പങ്കെടുക്കണം ; കൊടുങ്കാറ്റില്‍ പിതാവ് നടന്നെത്തിയത് 50 കിലോമീറ്റര്‍…!

കണ്ണിന്‍മണിയായ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വാത്സല്യനിധിയായ പിതാവ് നടന്നത് 50 കിലോമീറ്ററോളം. അതും കൊടുങ്കാറ്റിനിടയിലൂടെ. ഏത് പ്രതിബന്ധങ്ങള്‍ക്കിടയിലൂം മകളോടുള്ള ഡേവിഡിന്റെ വാത്സല്യം ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലും കയ്യടി നേടുകയാണ്.

എതിരായ പ്രതിബന്ധങ്ങള്‍ക്കിടയിലും തന്റെ മകള്‍ എലിസബത്തിന്റെ കല്യാണം നഷ്ടപ്പെടുത്തരുതെന്ന് ഡേവിഡ് ദൃഢനിശ്ചയം ചെയ്യുകയായിരുന്നു. ശനിയാഴ്ച രാവിലെ 11 മണിക്കായിരുന്നു വിവാഹം. എന്നാല്‍ കൊടുങ്കാറ്റ് കാരണം ഇന്റര്‍‌സ്റ്റേറ്റ് 26-ല്‍ സാധാരണഗതിയില്‍ രണ്ട് മണിക്കൂര്‍ ഡ്രൈവ് ചെയ്ത് എത്തുവാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ പരിചയസമ്പന്നനായ ഒരു മാരത്തോണര്‍ കൂടിയായ ജോണ്‍സ് തന്റെ ബാക്ക്പാക്കില്‍ കുറച്ച് അവശ്യസാധനങ്ങള്‍ മാത്രം എടുത്ത് കാല്‍നടയായി പുറപ്പെട്ടു.

ഹെലന്‍ ചുഴലിക്കാറ്റിന്റെ വെള്ളപ്പൊക്കവും നാശനഷ്ടങ്ങള്‍ക്ക് ഇടയിലൂടെയും മുട്ടോളം ചെളിയിലൂടെ സഞ്ചരിക്കുന്നതുള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ശക്തമായ കാറ്റഗറി 4 ചുഴലിക്കാറ്റ് ഫ്ലോറിഡയിലെ ബിഗ് ബെന്‍ഡ് മേഖലയില്‍ കരകയറി തെക്ക്-കിഴക്കന്‍ യുഎസിന്റെ ഭൂരിഭാഗവും കടന്നതിനുശേഷം ഹെലന്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ച ചില പ്രദേശങ്ങളിലൂടെ ആയിരുന്നു ഡേവിഡ് ജോണ്‍സിന്റെ നിശ്ചയദാര്‍ഢ്യമുള്ള ട്രെക്കിംഗ്. ജോണ്‍സ് തന്റെ കാര്‍ സൗത്ത് കരോലിനയില്‍ നിന്ന് ഏഴ് മണിക്കൂര്‍ ഓടിച്ചു, തുടര്‍ന്ന് മകളുടെ വിവാഹത്തിന് എത്തുന്നതിന് മുമ്പ് മറ്റൊരു അഞ്ചര മണിക്കൂര്‍ കാല്‍നടയായി സഞ്ചരിച്ചു.

എര്‍വിന്‍ പട്ടണത്തിലൂടെ നടന്നു, ജാക്‌സണ്‍ ലവ് ഹൈവേ പാലത്തിലൂടെ അടുത്തുള്ള നോളിച്ചക്കി നദി മുറിച്ചുകടന്ന് അന്തര്‍സംസ്ഥാന പാത 26-ല്‍ പ്രവേശിച്ചു. അതിലേ നടക്കുമ്പോള്‍ മുന്‍ പരിചയമുള്ള ഒരു ഡ്രൈവര്‍ അദ്ദേഹത്തെ കണ്ടു. വാഹനം നിര്‍ത്തി അയാള്‍ ജോണ്‍സിന് തന്റെ അപ്രതീക്ഷിത പര്യവേഷണത്തിന്റെ അവസാന 8 മൈലുകള്‍ ഒരു ലിഫ്റ്റ്് നല്‍കി. വൈദ്യുത വയറുകളും വിഷലിപ്തമായ മലിനജലവും മൂര്‍ച്ചയുള്ള വസ്തുക്കളും വെള്ളപ്പൊക്കത്തില്‍ പലപ്പോഴും മറഞ്ഞിരിക്കുന്ന അപകടമുളവാക്കുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്ക പ്രദേശത്ത് കൂടി സഞ്ചരിക്കുന്നത് ഒഴിവാക്കാനുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശം നില നില്‍ക്കെയായിരുന്നു ഡേവിഡിന്റെ അതിജീവനയാത്ര.



നീണ്ട പരീക്ഷണങ്ങളെ അതിജീവിച്ച ഡേവിഡ് മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും തന്നെ ഒന്നിനും തടയാനാകില്ലെന്ന് വെളിവാക്കിയതോടെ അര്‍പ്പണബോധമുള്ള പിതാവിന്റെ ഹൃദയംഗമമായ പ്രയത്‌നങ്ങള്‍ ഓണ്‍ലൈനില്‍ വൈറലായി. ‘ഒരു പിതാവെന്ന നിലയില്‍ തന്റെ കടമകള്‍ വളരെ ഗൗരവമായി എടുക്കുന്ന ഒരു മനുഷ്യന്‍.’ എന്നായിരുന്നു ഒരാളുടെ പ്രതികരണം. മറ്റൊരാള്‍ ‘ഈ വര്‍ഷത്തെ അച്ഛന്‍.’ എന്നാണ് വാഴ്ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *