Oddly News

വൃന്ദാവനിലെ ആനത്തലയില്‍ നിന്നും വരുന്ന വെള്ളം വിശുദ്ധജലമല്ല ; അത് കുടിക്കരുതെന്ന് ക്ഷേത്രം ഭാരവാഹികള്‍

ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ നഗരത്തിലെ ശ്രീ ബാങ്കെ ബിഹാരി ക്ഷേത്രത്തിലെ ഡസന്‍ കണക്കിന് ആളുകള്‍ ആനയുടെ ചുവരില്‍ ഘടിപ്പിച്ചിരിക്കുന്ന ആനയുടെ പ്രതിമയില്‍ നിന്ന് ഒഴുകുന്ന ദ്രാവകം കുടിക്കാന്‍ തിരക്കോട് തിരിക്കാണ്. എന്നാല്‍ ഈ വെള്ളം വിശുദ്ധജലം അല്ലെന്നും അതു കുടിക്കരുതെന്നും ആളുകളെ ബോദ്ധ്യപ്പെടുത്താന്‍ വിശദീകരണവുമായി ക്ഷേത്രം ഭാരവാഹികള്‍.


ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ ക്ഷേത്രത്തിനുള്ളില്‍ ഇടനാഴിയില്‍ ഭിത്തിയിലെ ആനയുടെ ശില്‍പത്തില്‍ നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം ശ്രീകൃഷ്ണന്റെ പാദങ്ങളില്‍ നിന്നുള്ള പുണ്യജലമാണെന്ന് വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഇത് കുടിക്കാന്‍ കുടിക്കാന്‍ നീണ്ട ക്യൂ ദൃശ്യമാണ്. പക്ഷേ അത് ക്ഷേത്രത്തിലെ എയര്‍ കണ്ടീഷനിംഗില്‍ നിന്നുള്ള വെള്ളമാണെന്നാണ് അധികൃതര്‍ പറയുന്നത്.


വെള്ളം ചരണ്‍ അമൃത് (ശ്രീകൃഷ്ണന്റെ പാദങ്ങളില്‍ നിന്നുള്ള പവിത്രമായ ജലം) ആണെന്ന് വിശ്വാസം. വാസ്തവത്തില്‍ അത് ക്ഷേത്രത്തിലെ എയര്‍ കണ്ടീഷനിംഗ് യൂണിറ്റില്‍ നിന്നുള്ള ഘനീഭവിക്കല്‍ മാത്രമാണെന്നും തുള്ളിമരുന്ന് കുടിക്കരുതെന്നും ആളുകളെ ബോധ്യപ്പെടുത്താന്‍ ക്ഷേത്ര അധികാരികള്‍ക്ക് വിശദീകരണം നല്‍കേണ്ടി വന്നു.
” ആളുകളുടെ ഭക്തിയേയും വിശ്വാസത്തെയും മാനിക്കുന്നു. എന്നാല്‍ ‘ചരണ്‍ അമൃത്’ എന്ന് അവര്‍ വിശ്വസിക്കുന്ന വെള്ളം യഥാര്‍ത്ഥത്തില്‍ എസിയില്‍ നിന്നുള്ള വെള്ളം മാത്രമാണ്. യഥാര്‍ത്ഥ ‘ചരണ്‍ അമൃതില്‍’ തുളസി, റോസാദളങ്ങള്‍ തുടങ്ങിയ ചേരുവകള്‍ അടങ്ങിയിരിക്കും.” ഒരു ക്ഷേത്ര സേവകന്‍ ദിനേശ് ഗോസ്വാമി പറഞ്ഞു.
എയര്‍ കണ്ടീഷനിംഗ് കണ്ടന്‍സേഷന്‍ കുടിക്കുന്നത് അത്ര നിരുപദ്രവകരമായ കാര്യമല്ല. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന എല്ലാത്തരം ബാക്ടീരിയകളെയും ഫംഗസുകളും എസി യൂണിറ്റുകളില്‍ ഉണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സംഭവം വലിയ ചര്‍ച്ചയായിട്ടുണ്ട്.

ചിലര്‍ ഭക്തരുടെ അചഞ്ചലമായ വിശ്വാസത്തെ പ്രശംസിച്ചപ്പോള്‍, മറ്റുള്ളവര്‍ എസി കണ്ടന്‍സേഷന്‍ ഒരു യഥാര്‍ത്ഥ ജീവിതത്തിലെ അത്ഭുതമായി തെറ്റിദ്ധരിക്കുംവിധം വഞ്ചിക്കപ്പെട്ടവരാണെന്ന് വിമര്‍ശിച്ചു. കുടിക്കുന്നത് യഥാര്‍ത്ഥ ചരണ്‍ അമൃത് അല്ല എന്ന് കണ്ടെത്തിയതോടെ പലരും നിരാശരായി. ‘അത്ഭുതം’ വിശദീകരിക്കുന്നതില്‍ പരാജയപ്പെട്ടതിന് ക്ഷേത്രത്തെ കുറ്റപ്പെടുത്തുകയാണ്.