1938-ൽ നോർവേയിലെ ഒരു പുരാവസ്തു ഗവേഷണ സംഘം സ്വെറസ്ബർഗിലുള്ള ഒരു കോട്ടയിലുള്ള പുരാതനമായ പൊട്ടക്കിണറ്റിൽ തിരച്ചിൽ നടത്തുകയായിരുന്നു . സ്വെറെ സിഗഡ്സൻ എന്ന നോർവീജിയൻ രാജാവ് പണികഴിപ്പിച്ചതായിരുന്നു ആ കോട്ട. 21 അടി താഴ്ചയുള്ള ഈ കിണറില്‍നിന്ന് മനുഷ്യ അവശിഷ്ടങ്ങൾ ഗവേഷണ സംഘം കണ്ടെത്തി. എന്നാൽ അന്നത്തെ സാഹചര്യത്തില്‍ ആ അവശിഷ്ടങ്ങള്‍ പുറത്തെത്തിക്കാനുള്ള സൗകര്യങ്ങളൊന്നും അവര്‍ക്ക് ഇല്ലായിരുന്നു. അവിശിഷ്ടത്തിന്റെ ഫോട്ടോയെടുത്തശേഷം ഗവേഷകർ പിന്‍വാങ്ങി. പിന്നീട് രണ്ടാംലോകയുദ്ധത്തിന്റെ കാലമായിരുന്നു. തുടര്‍ പര്യവേക്ഷണങ്ങൾക്ക് അവസരം കിട്ടിയില്ല. പിന്നീട് ഒരുപാടു കാലത്തിനുശേഷമാണ് Read More…