Crime Featured

പീഡനം നടന്ന സമയം; പലവട്ടം മൊഴി മാറ്റി, അതിജീവിതയ്‌ക്കെതിരേ പ്രതിയുടെ മകള്‍, ചുമത്തപ്പെട്ടത് ഗൂഢാലോചനാക്കുറ്റം മാത്രം

ന്യൂഡല്‍ഹി: ഉന്നാവ് കേസില്‍ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തതിലൂടെ തന്റെ കുടുംബത്തിനു നീതി നിഷേധിക്കപ്പെട്ടെന്നു പ്രതി കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ മകള്‍ ഐശ്വര്യ സെംഗാര്‍. വര്‍ഷങ്ങളായി തന്റെ കുടുംബം സമൂഹത്തില്‍ അധിക്ഷേപം നേരിടുകയാണ്. അന്തസ്സും സമാധാനവും ഹനിക്കപ്പെട്ടു. തങ്ങളുടെ ഭാഗവും കേള്‍ക്കപ്പെടുകയെന്ന അടിസ്ഥാനാവകാശം നിഷേധിക്കപ്പെട്ടെന്നും ഐശ്വര്യ ആരോപിച്ചു. പീഡനം നടന്ന സമയത്തിന്റെ കാര്യത്തിലുള്‍പ്പെടെ അതിജീവിത പലവട്ടം മൊഴി മാറ്റിയിട്ടുണ്ട്. ആദ്യം ഉച്ചകഴിഞ്ഞ് രണ്ടുമണിയെന്നു പറഞ്ഞു. പിന്നെയത് ആറുമണിയും ഒടുവില്‍ എട്ടുമണിയുമായി. ഇത്തരം വൈരുദ്ധ്യങ്ങളൊന്നും വിചാരണാവേളയില്‍ Read More…