1782 ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കയിലെ പോണ്ടോലാന്‍ഡ് തീരത്തിന് സമീപത്തായി ഒരു കപ്പല്‍ തകര്‍ന്നു. ആ കപ്പല്‍ തകര്‍ന്നതാവട്ടെ പവിഴപ്പുറ്റിലിടിച്ചും. കപ്പിലാവട്ടെ 729 ടണ്‍ ഭാരം വഹിച്ചിരുന്നു. ഇംഗ്ലണ്ടിലേക്ക് തിരികെ പോവുകയായിരുന്ന കപ്പലിനെ പറ്റി പ്രചരിച്ചത് ഇതില്‍ 26 ലക്ഷം സ്വര്‍ണനാണയങ്ങളും 1400 സ്വര്‍ണക്കട്ടികളും വജ്രങ്ങളും മറ്റ് രത്നങ്ങളുമടങ്ങിയ 19 പെട്ടികള്‍ ഉണ്ടായിരുന്നതായാണ്. മയൂരസിംഹാസനവും ഇതിലുണ്ടായിരുന്നതായി ചിലര്‍ വാദമുയര്‍ത്തിയിരുന്നു. ഈ കപ്പല്‍ പുറപ്പെട്ടതാവട്ടെ അന്നത്തെ മദ്രാസ് തുറമുഖത്ത് നിന്നാണ്. ശ്രീലങ്കയിലെ ട്രിങ്കോമാലിയില്‍ എത്തിയശേഷം ദക്ഷിണാഫ്രിക്ക ചുറ്റി ഇംഗ്ലണ്ടിലേക്കു പോകുകയായിരുന്നു കപ്പൽ. Read More…