കോഴിക്കോട് ബി.ആർ.സി.ക്ക് കീഴിൽ വർഷങ്ങളായി താൽക്കാലിക ജോലി ചെയ്തിരുന്ന കീർത്തന, അധ്യാപികയെന്ന പദവി മറയാക്കിയാണ് ലഹരിവിൽപന നടത്തിയിരുന്നത്. വടകരയിൽനിന്ന് എം.ഡി.എം.എ.യുമായി പിടികൂടിയ റിസ്വാൻ എന്നയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കീർത്തനയെക്കുറിച്ച് സൂചന ലഭിച്ചത്. കീർത്തനയുടെ അക്കൗണ്ട് വഴിയായിരുന്നു പണമിടപാടുകൾ. തുടന്ന് ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂരാച്ചുണ്ട് സ്വദേശിനിയും സുഹൃത്തുമായ കാവ്യയെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പേരാമ്പ്ര ബി.ആർ.സി.ക്ക് കീഴിലെ താൽക്കാലിക കായിക അധ്യാപികയായ കീർത്തന, വിവിധ സ്കൂളുകളിൽ കുട്ടികളെ പരിശീലിപ്പിക്കുന്നതിനിടയിലാണ് ലഹരിവിൽപന നടത്തിയത്. എം.എ. Read More…

