ചൈനയിലെ യുനാൻ പ്രവിശ്യയിലെ വവ്വാലുകളിൽ ഇരുപതോളം പുതിയ വൈറസുകളെ കണ്ടെത്തിയതായി ശാസ്ത്രലോകം. ഇവയിൽ രണ്ടെണ്ണം നിപ, ഹെൻഡ്ര വൈറസുകളോട് സാമ്യമുള്ളവയാണെന്നും തലച്ചോറിനെയും ശ്വാസകോശത്തെയും ബാധിക്കാൻ സാധ്യതയുണ്ടെന്നും ഗവേഷകർ വ്യക്തമാക്കി. PLOS Pathogens എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. പുതിയ വൈറസുകളുടെ കണ്ടെത്തൽ ഇവ പടരാനുള്ള സാധ്യതയെക്കുറിച്ച് ശാസ്ത്രലോകത്ത് വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്. പഴംതീനി വവ്വാലുകളിലാണ് ഈ വൈറസുകൾ കണ്ടെത്തിയത്. ഗുരുതരമായ പല വൈറസുകളുടെയും വാഹകരാണ് പൊതുവെ വവ്വാലുകളെന്ന് പഠനം അടിവരയിടുന്നു. 2017-നും 2021-നും ഇടയിൽ യുനാനിലെ Read More…

