Lifestyle

ചികിത്സാസഹായം നല്‍കാന്‍ എത്തിയ യുവതിയും സഹായം ഏറ്റുവാങ്ങിയ യുവതിയും ഒരേദിവസം മരിച്ചു

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സാ സഹായം നല്‍കാനെത്തിയ യുവതിയും സഹായം ഏറ്റുവാങ്ങിയ യുവതിയും മരിച്ചു. കായംകുളം എം.എസ്‌.എം കോളജില്‍ ഒരുമിച്ച്‌ പഠിച്ചിരുന്ന ശ്യാമളയ്‌ക്ക്‌ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്‌മയായ സ്‌നേഹതീരം സ്വരൂപിച്ച ചികിത്സാ സഹായം കൈമാറാനെത്തിയ കായംകുളം കൃഷ്‌ണപുരം കാവിന്റെ വടക്കത്തെ ഷാജഹാന്റെ ഭാര്യയും എല്‍.ഐ.സി ഏജന്റുമായ ഖദീജാകുട്ടി (49) പുറത്തേക്ക്‌ വരും വഴിയിലായിരുന്നു കുഴഞ്ഞുവീണത്‌. അടിയന്തിര ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. സഹായം ഏറ്റുവാങ്ങിയ ശ്യാമളയും വൈകിട്ടോടെ മരണത്തിനു കീഴടങ്ങി. അജ്മൽഷ, അമൽഷ എന്നിവരാണ് ഖദീജാ Read More…

Lifestyle

ഓരോ വീടിനും പിന്നിലും ഒരിക്കലും തളരാത്ത ഒരമ്മയുണ്ട്; ജോലിക്കാരിയായ അമ്മയുടെ വൈറല്‍ വീഡിയോ

ഒരു അമ്മയുടെ ജീവിതം ഒരിക്കലും എളുപ്പമുള്ളതല്ല, അടുത്തിടെ വൈറലായ ഒരു വീഡിയോ ഇത് വീണ്ടും തെളിയിക്കുന്നു. അസുഖമുള്ള കുട്ടികളെയും, വീട്ടുജോലിയും, ഓഫീസ് ജോലിയും ഒരേസമയം കൈകാര്യം ചെയ്യുന്ന ഒരു അമ്മയുടെ ജീവിതമാണ് വീഡിയോ കാണിച്ചു തരുന്നത്. നിശബ്ദമായി ഓരോ അമ്മമാരുടേയും ഉള്ളിലെ അദൃശ്യമായ ശക്തിയെ വെളിപ്പെടുത്തുന്ന ഈ കഥ ഹൃദയസ്പർശിയായി. അമ്മയുടെ വൈറൽ വീഡിയോ വീടും, കുട്ടികളെയും, ജോലിയും എങ്ങനെ ഒരേസമയം കൈകാര്യം ചെയ്യുന്നുവെന്ന് അവർ ഇതിൽ കാണിക്കുന്നു. ഓരോ ദിവസവും അമ്മമാർ എത്രമാത്രം ജോലി ചെയ്യുന്നുവെന്ന് Read More…

Oddly News

‘നരകത്തിൽ പോയി, ദൈവത്തെ കണ്ടു’ ! മരിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഇന്ത്യൻ വംശജനായ ഡോക്ടർ പറയുന്നു..

ഒരു ശസ്ത്രക്രിയക്കിടെ താൻ മരിച്ച് തിരിച്ച് വന്നുവെന്ന് ഒരു ഇന്ത്യൻ ഡോക്ടറുടെ വെളിപ്പെടുത്തൽ. മുൻപ് കാലിഫോർണിയയിലെ അനസ്‌തേഷ്യോളജിസ്റ്റായിരുന്ന ഡോ. രാജീവ് പാർട്ടി, 2008-ൽ ശസ്ത്രക്രിയയ്ക്കിടെ തന്റെ ഹൃദയം നിലച്ചുവെന്നും മരണാനന്തര ജീവിതം കണ്ടുവെന്നും അവകാശപ്പെടുന്നു. ആ അനുഭവം അദ്ദേഹത്തിന്റെ ജീവിതത്തെയും വൈദ്യശാസ്ത്രത്തോടുള്ള സമീപനത്തെയും മാറ്റിമറിച്ചു. മരണാനന്തര ജീവിതം ചിലർക്ക് തമാശയായിരിക്കാം, എന്നാൽ ഡോ. രാജീവ് പാർട്ടിക്ക് അത് ജീവിതം തന്നെ മാറ്റിമറിച്ചു. താൻ മരിച്ച് തിരികെ വന്നുവെന്ന് അവകാശപ്പെടുന്ന അദ്ദേഹം താൻ ‘നരകത്തിൽ’ പോയെന്നും ദൈവത്തെ കണ്ടുവെന്നും Read More…

Oddly News

ജനിച്ച് ആദ്യ 10വർഷം ഭക്ഷണം കഴിച്ചിട്ടില്ല, ഒടുവിൽ 26-ാം വയസ്സിൽ മരണം: നൊമ്പരമായി ടിയ

ജനിച്ചശേഷം ആദ്യത്തെ പത്ത് വർഷക്കാലം ഭക്ഷണം കഴിക്കാതെ ജീവിച്ച ബ്രിട്ടീഷ് യുവതി ഒടുവിൽ 26-ാം വയസ്സിൽ യാത്രയായി. ടിയ-മേ മെക്കാർത്തി എന്ന യുവതിയാണ് ജീവിതത്തിലെ ആദ്യത്തെ പത്തുവർഷങ്ങൾ ട്യൂബിലൂടെ മാത്രം ഭക്ഷണം കഴിച്ച് തന്റെ രോഗത്തോട് പോരാടിയത്. ടെലിഗ്രാഫ് റിപ്പോർട്ട് അനുസരിച്ച് യുവതിയുടെ കുടുംബമാണ് മരണം സ്ഥിരീകരിച്ചത്. ഏപ്രിൽ 28 നാണ് ടിയ-മേ മക്കാർത്തിയെ അമ്മയായ സ്യൂ മക്കാർത്തി കിടക്കയിൽ അവശനിലയിൽ കണ്ടെത്തിയത്. എന്നാൽ ടിയയുടെ മരണകാരണം അജ്ഞാതമായി തുടരുകയാണ്. കാരണം കണ്ടെത്താനുള്ള വിദഗ്ധ പരിശോധനകൾ പുരോഗമിക്കുകയാണ്. Read More…

Featured Good News

മൂന്ന്‌ വര്‍ഷത്തെ പ്രണയം; 70 വര്‍ഷത്തെ ദാമ്പത്യം; മരണവും ഒരുമിച്ച്‌… ! ഒരു അപൂര്‍വ പ്രണയ കഥ

ബന്ധങ്ങള്‍ക്ക് നിമിഷങ്ങളുടെ ആയുസുമാത്രമുള്ള ഇക്കാലത്ത് ഇതാ ഒരു അപൂര്‍വ പ്രണയത്തിന്റെ ജീവിതകഥ. നിതാന്ത പ്രണയത്തിന്‌ മാതൃകയായിരുന്ന ഈ സുവര്‍ണ്ണ ദമ്പതികള്‍ ഏഴ്‌ ദശകങ്ങള്‍ക്ക്‌ ശേഷം മരണത്തിന്‌ കീഴടങ്ങിയതും ഒരുമിച്ച്‌. ഒഹിയോ നാഷ്‌പോര്‍ട്ടിലെ കെന്നെത്ത്‌- ഹെലന്‍ ദമ്പതികളായിരുന്നു വിവാഹജീവിതത്തിലെ ഒത്തുചേരല്‍ മരണത്തിനപ്പുറത്തേക്കും കൊണ്ടു പോയത്‌. ഹെലന്‍ ഫെലുംലീ എന്ന 92 കാരി 2014ഏപ്രില്‍ 12 ന്‌ മരണമടഞ്ഞു. പിന്നാലെ പിറ്റേ ദിവസം രാവിലെ 91 കാരനായ ഭര്‍ത്താവ്‌ കെന്നത്ത്‌ ഫെലുംലീമും മരണത്തിന്‌ കീഴടങ്ങി. 70 വര്‍ഷം നീണ്ട ദാമ്പത്യത്തില്‍ Read More…

Lifestyle

ബ്രേക്കപ്പുകള്‍ കൂടുതല്‍ ഉലയ്ക്കുന്നത് ആരെ? സ്ത്രീയേയോ പുരുഷനേയോ?

സാധാരണഗതിയില്‍, ഒരു ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനും സ്ത്രീയ്ക്കുമിടയില്‍ ബ്രേക്കപ്പുകള്‍ ഏറ്റവും കൂടുതല്‍ വൈകാരികമായി പ്രതിസന്ധിയിലാഴ്ത്തുന്നത് ആരെയാണ്? സ്ത്രീകളെ കൂടുതല്‍ വൈകാരികമായി ബാധിക്കുമെന്നും പുരുഷന്മാര്‍ വൈകാരികമായി ബാധിക്കപ്പെടാത്തവരാണെന്നുമാണ് പൊതുവേ വിലയിരുത്തല്‍. എന്നാല്‍ ഏറ്റവും പുതിയ പഠനം ഈ മുന്‍വിധി തകിടം മറിക്കുകയാണ്. ബിഹേവിയറല്‍ ആന്‍ഡ് ബ്രെയിന്‍ സയന്‍സസില്‍ പ്രസിദ്ധീകരിച്ച പഠനം, ഈ മുന്‍വിധി ഭേദിച്ച് ഒരു പുതിയ കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കുന്നു. പുരുഷന്മാര്‍ പ്രണയബന്ധത്തെ കൂടുതല്‍ ആശ്രയിക്കുന്നവരാണെന്ന് പഠനഫലങ്ങള്‍ വെളിപ്പെടുത്തുന്നത്. വൈകാരിക പിന്തുണക്കും അടുപ്പത്തിനുമായി അവര്‍ പങ്കാളികളിലേക്ക് തിരിയുന്നു. Read More…

Featured Movie News

‘ഞാൻ തറയിൽ നിന്ന് ആഹാരം എടുത്ത് കഴിച്ചിട്ടുണ്ട്, സിനിമയ്ക്കുവേണ്ടിയത് ചെയ്തപ്പോള്‍ സങ്കടം തോന്നി..’ അരിസ്റ്റോ സുരേഷ്

ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനേതാവാണ് അരിസ്‌റ്റോ സുരേഷ്. തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലെ ചുമട്ടുതൊഴിലാളികൾക്കിടയിൽ സുപരിചിതനായ സുരേഷ് തമ്പാനൂരിന്റെ കലാജീവിതം തുടങ്ങുന്നത് ഇവിടങ്ങളിൽ നിന്നാണ്. അഞ്ചു സഹോദരിമാരുടെ ഒരേയൊരു സഹോദരനായിരുന്നു സുരേഷ്. കുട്ടിക്കാലം തൊട്ടേ പാട്ടിനോടു കമ്പമുണ്ടായിരുന്നു. ആക്ഷൻ ഹീറോ ബിജു എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് അരിസ്റ്റോ സുരേഷ്. തന്റെ ആദ്യ ചിത്രത്തിലെ ജനപ്രിയ ഗാനം ‘മുത്തേ പൊന്നേ പിണങ്ങല്ലേ’ എന്ന പാടിയും താരം പ്രേക്ഷകരുടെ പ്രിയ താരമായി മാറി. Read More…

Oddly News

രോഗി മരിച്ചുവെന്ന് ഡോക്ടര്‍മാര്‍; ആംബുലന്‍സ് സ്പീഡ് ബ്രേക്കര്‍ ചാടവെ ‘ജീവന്‍’ തിരിച്ചു കിട്ടി !

മരിച്ചെന്ന് ഉറപ്പുവരുത്തിശേഷം ആശുപത്രിയില്‍നിന്ന് ഡോക്ടര്‍മാര്‍ സംസ്‌കാരത്തിനായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തയാള്‍ക്ക് ആംബുലന്‍സ്റോഡില്‍ സ്പീഡ് ബ്രേക്കര്‍ ചാടവെ ‘ജീവന്‍വച്ചു’!. മഹാരാഷ്ട്രയിലെ കോലാപ്പൂരാണ് സംഭവം. പാണ്ഡുരംഗ് ഉല്‍പെ എന്ന 65 കാരനാണ് സ്പീഡ് ബ്രേക്കര്‍ ‘പുതുജീവന്‍’ കൊടുത്തത്. ‘മരിച്ച’ശേഷം ആശുപത്രിയില്‍നിന്നു അദ്ദേഹത്തിന്റെ ‘മൃതദേഹം’ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് സ്പീഡ് ബ്രേക്കര്‍ മറികടന്ന സമയത്ത് അദ്ദേഹത്തിന്റെ കൈവിരലുകള്‍ അനങ്ങുന്നത് കുടുംബാംഗങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍തന്നെ സമീപത്തുള്ള മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബര്‍ 16നാണ് പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയിലെ കസബ-ബവാഡ സ്വദേശിയായ പാണ്ഡുരംഗ് ഉല്‍പെയ്ക്ക് ഹൃദയാഘാതമുണ്ടായത്. Read More…

Lifestyle

ഒന്നിനും സമയമില്ലേ? പുതുമകള്‍ ഇല്ലാതെയുള്ള ലൈംഗികത വെറും ആക്ടിവിറ്റി

മലയാളിയുടെ സന്തതസഹചാരിയായി മാറിയിരിക്കുന്ന ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും വാട്‌സാപ്പുമെല്ലാം ഇതിന്റെ ഉത്തരവാദികള്‍ തന്നെ. ജീവിത തിരക്കുകളും ജോലിയുടെ സമ്മര്‍ദവും കൂടിയാകുമ്പോള്‍ ഒന്നിനും സമയമില്ല എന്ന അവസ്ഥയിലേക്ക് മലയാളി എത്തിയിരിക്കുന്നു. സംതൃപ്തമായ ലൈംഗിക ജീവിതം സ്വപ്നം കാണാത്തവരായി ആരാണുള്ളത്. കൗമാരംപ്രായം മുതലേ മനുഷ്യമനസില്‍ തന്റെ ഭാവി ഇണയെപ്പറ്റിയുള്ള ചിന്തകള്‍ നിറയുന്നതായാണ് ശാസ്ത്രം പറയുന്നത്. യുവതീ യുവാക്കള്‍ കാണുന്ന സ്വപ്നങ്ങളില്‍ അധികവും തന്റെ ഇണയുമൊത്തുള്ള സന്തോഷകരമായ ജീവിതമായിരിക്കും. ഇങ്ങനെ ആനന്ദകരമായ ദാമ്പത്യം സ്വപ്നം കണ്ട് കുടുംബജീവിതത്തിലേക്ക് കടക്കുന്നു മിക്ക യുവതീ Read More…