കൊച്ചി പനമ്പള്ളി നഗറിൽ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച യുവതിയുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭിന്നശേഷിക്കാരനായ യുവാവിന് നേരെ അതിക്രൂര മർദനം. കൊല്ലം സ്വദേശി അമൽദേവിനെയാണ് ഒന്നാം പ്രതി സഫ്നയും സംഘവും ചേർന്ന് ഹോട്ടൽ മുറിയിൽ വച്ച് മർദിച്ചത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട സഫ്നയെ കാണാൻ വൈപ്പിനിൽ എത്താമെന്ന് അമൽദേവ് പറഞ്ഞിരുന്നെങ്കിലും ഹോട്ടലിലേക്ക് വരാൻ സഫ്ന നിർബന്ധിക്കുകയായിരുന്നു. അമൽദേവ് മുറിയിലെത്തിയതോടെ സഫ്നയുടെ നാല് കൂട്ടാളികളുമെത്തി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. വിസമ്മതിച്ച യുവാവിനെ വിവസ്ത്രനാക്കി മുഖത്തടിക്കുകയും മുതുകിൽ ചവിട്ടുകയും Read More…
Tag: honey trap
നഗ്നനാക്കി യുവതിയ്ക്കൊപ്പം ഫോട്ടോ, പിന്നാലെ ആത്മഹത്യ; ഹണിട്രാപ്പിൽ അയൽവാസിയും ഭർത്താവും ബന്ധുക്കളും അറസ്റ്റിൽ
ഹണിട്രാപ്പില്‍ പെടുത്തലയതിനു പിന്നാലെ മലപ്പുറം എടക്കര സ്വദേശി രതീഷ് ജീവനൊടുക്കിയ കേസില്‍ അയല്‍വാസിയായ യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. പള്ളിക്കുത്ത് സ്വദേശി സിന്ധുവും ഭര്‍ത്താവും കൂട്ടരുമാണ് പിടിയിലായത്. 2024 നവംബറിലാണ് രതീഷിനെ നഗ്നനാക്കി മര്‍ദിച്ചത്. സിന്ധുവിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു മര്‍ദനം. സംഭവത്തിനു പിന്നാലെ യുവാവ് ജീവനൊടുക്കി. പിന്നിൽ അയൽവാസിയായ യുവതി ഉൾപ്പടെയുള്ള നാലംഗ സംഘം ആണെന്ന ആരോപണവുമായി രതീഷിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പിൽ പെടുത്തിയെന്നും, ആ മനോവിഷമത്തിലാണ് രതീഷ് ജീവനൊടുക്കിയതെന്നുമാണ് രതീഷിന്റെ Read More…
യുവാക്കളെ ലക്ഷ്യമിട്ട് ഹണിട്രാപ്പും അശ്ലീല വിഡിയോ നിര്‍മാണവും; സംഘനേതാവായ യുവതി അറസ്റ്റില്‍
മംഗളൂരുവിൽ ജോലിക്കെത്തുന്ന യുവാക്കളെ ലക്ഷ്യമിട്ട് യുവതിയുടെ നേതൃത്വത്തില്‍ ഹണിട്രാപ്പും അശ്ലീല വിഡിയോ നിര്‍മാണവും. സംഘത്തിനു നേതൃത്വം നല്‍കുന്ന ചിക്കമഗളുരു സ്വദേശിനി നിരീക്ഷയാണ് അറസ്റ്റിലായത്. യുവതിയുടെ കൂടെ താമസിക്കുന്ന പെണ്‍കുട്ടികളുടെ കുളിമുറി ദൃശ്യ വീഡിയോകൾ ഉപയോഗിച്ച് മറ്റുള്ളവരെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു. യുവതിയുമൊപ്പമുള്ള ദൃശ്യങ്ങള്‍ അശ്ലീല വെബ് സൈറ്റുകളിലെത്തിയതിനെ തുടര്‍ന്ന് ഉഡുപ്പി സ്വദേശി ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്. മംഗളുരുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എക്സറേ ടെക്നീഷന്യായ കാര്‍ക്കള സ്വദേശിയാണ് അടുത്തിടെ ആത്മഹത്യ ചെയ്തത്. കൂടെ ജോലി ചെയ്യുന്ന നഴ്സായ Read More…
ജയേഷിന്റെ പ്രതികാരം; കരാട്ടേ ബ്ലാക്ക്‌ബെല്‍റ്റ്, ഭാര്യയുടെ രഹസ്യബന്ധം, കാമുകിയുടെ മൊഴിയിൽ കേസില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്
പത്തനംതിട്ട കോയിപ്രത്തെ യുവദമ്പതിമാര്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്. ഹണിട്രാപ്പില്‍ കുടുക്കി യുവാക്കളെ മര്‍ദിച്ചെന്നരീതിയിലാണ് ആദ്യംവിവരങ്ങള്‍ പുറത്തുവന്നത്. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ സംഭവത്തിന്റെ മറ്റൊരുചിത്രമാണ് തെളിയുന്നത്. മര്‍ദനമേറ്റവര്‍ക്ക് രണ്ടാംപ്രതിയായ രശ്മിയുമായി ബന്ധമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് രശ്മിയും ഭര്‍ത്താവ് ജയേഷും ഇരുവരെയും വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ചതെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്നവിവരം. ഭാര്യയുമായി യുവാക്കള്‍ക്കു വഴിവിട്ട ബന്ധമുണ്ടെന്നുള്ള സംശയത്തില്‍ ജയേഷാണ് മര്‍ദനം ആസൂത്രണംചെയ്‌തതെന്നു പോലീസ് പറഞ്ഞു.കഴിഞ്ഞ ഒന്നിന് ആലപ്പുഴ നീലമ്പേരൂര്‍ ഈര സ്വദേശിയായ പത്തൊന്‍പതുകാരനെയും തിരുവോണ നാളില്‍ റാന്നി Read More…
രശ്മിയുമായി യുവാക്കളുടെ സെക്സ്ചാറ്റ്, ബന്ധം അറിഞ്ഞ ഭര്‍ത്താവ് യുവാക്കളെ വിളിച്ചുവരുത്തിയത് തീരാപ്പകയോടെ
പത്തനംതിട്ടയിലെ ഹണിട്രാപ് കേസില്‍ പുതിയ വിവരങ്ങള്‍ പുറത്തുരുന്നു. ദമ്പതികള്‍ ക്രൂരമര്‍ദനത്തിനിരയാക്കിയ യുവാക്കള്‍ക്ക് രശ്മിയുമായി ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. യുവാക്കള്‍ ഇരുവരും രശ്മിയുമായി സ്ഥിരം സെക്സ്ചാറ്റ് നടത്തിയിരുന്നെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇക്കാര്യം അറിഞ്ഞ ഭര്‍ത്താവ് ജയേഷ് തന്നെ പ്ലാന്‍ ചെയ്ത പദ്ധതിയാണിതെന്നാണ് സൂചനകള്‍. ഭാര്യയും യുവാക്കളും തമ്മിലുള്ള ഇത്തരം ബന്ധം മനസിലാക്കിയ ജയേഷ് ആണ് രശ്മിയെക്കൊണ്ടുതന്നെ ഇരുവരേയും ഇരുവരേയും വീട്ടിലേക്കെത്തിക്കാനായി മുന്‍കൈ എടുത്തത്. തുടര്‍ന്ന് റാന്നി സ്വദേശിയായ യുവാവിനേയും ആലപ്പുഴ സ്വദേശിയായ യുവാവിനേയും രശ്മി വീട്ടിലേക്ക് വിളിച്ചു. Read More…
വീട്ടില്‍ വരുത്തി, നഗ്നനാക്കി ചിത്രങ്ങളെടുത്തു; യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി, അറസ്റ്റ്
കോഴിക്കോട്: കുന്ദമംഗലത്ത് ഹണി ട്രാപ്പില്‍ കുടുക്കി യുവാവില്‍നിന്നും പണം തട്ടിയ കേസില്‍ രണ്ടു യുവതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്‌റ്റില്‍. മാവേലിക്കര സ്വദേശി ഗൗരി നന്ദ(20), തിരൂരങ്ങാടി പാണഞ്ചേരി സ്വദേശി അന്‍സിന (28), ഭര്‍ത്താവ് മുഹമ്മദ് അഫീഫ് (30) എന്നിവരെയാണു പോലീസ് പിടികൂടിയത്. യുവാവുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടിയെടുത്തെന്നായിരുന്നു പരാതി. മലപ്പുറം സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയതിനു പിന്നാലെ അയാളെ നഗ്നനാക്കി ചിത്രങ്ങൾ എടുക്കുകയും പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. Read More…
‘അശ്ലീല വീഡിയോകള്‍ അയച്ചുതന്നു, മൂന്നു പേരുമായി സെക്‌സിന് നിര്‍ബന്ധിച്ചു’, ഹണിട്രാപ്പ് കേസില്‍ യുവതിയുടെ ആരോപണങ്ങള്‍
കൊച്ചിയിലെ ഹണിട്രാപ്പ് കേസില്‍ വഴിത്തിരിവ്. പ്രതിയായ യുവതിയുടെ പരാതിയില്‍ ഐ.ടി വ്യവസായിക്കെതിരേ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ലിറ്റ്മസ് സെവന്‍ ഐ.ടി സ്ഥാപനത്തിന്റെ സി.ഇ.ഒ: വേണു ഗോപാലകൃഷ്ണനെതിരേ ഇന്‍ഫോപാര്‍ക്ക് പോലീസ് കേസെടുത്തത്. വേണു ഗോപാലകൃഷ്ണന്‍ തൊഴിലിടത്തില്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവിക്കടക്കം യുവതി പരാതി നല്‍കി. എന്നാല്‍, പണം തട്ടാനുള്ള ശ്രമം പാളിയതിനേ തുടര്‍ന്നാണ് സി.ഇ.ഒക്കും കമ്പനിക്കുമെതിരേ യുവതി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണു മറുപക്ഷത്തിന്റെ വാദം. ഒന്നരവര്‍ഷം Read More…
‘30 കോടി തന്നില്ലെങ്കില്‍ സാറിന്റെ ദൃശ്യം അശ്ലീലസൈറ്റില്‍ കാണാം’; വ്യവസായിയെ ഹണിട്രാപ്പിൽ കുരുക്കി ജീവനക്കാരിയും ഭര്‍ത്താവും
കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ ഐടി കമ്പനി ഉടമയെ ഹണിട്രാപ്പിൽ കുരുക്കി 20 കോടി രൂപ തട്ടിയ കേസില്‍ ദമ്പതികളായ പ്രതികള്‍ പിടിയില്‍. കേസിലെ ഒന്നാം പ്രതി തൃശൂര്‍ വലപ്പാട് ചാവക്കാട് പണിക്കേട്ടി വീട്ടില്‍ ശ്വേത ബാബു, ഇവരുടെ ഭര്‍ത്താവും രണ്ടാം പ്രതിയുമായ കൃഷ്‌ണദേവ് എന്നിവരാണ് വ്യവസായിയിൽ നിന്ന് പണം വാങ്ങി മടങ്ങവേ എറണാകുളം ടൗണ്‍ സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്. വ്യവസായിയുടെ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അറസ്റ്റിലായ ശ്വേത. അടുപ്പം സ്ഥാപിച്ച് വ്യവസായിയെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തുകയിരുന്നു. Read More…
മുന്‍കാമുകനെ വിളിച്ചു വരുത്തി; സ്വകാര്യദൃശ്യങ്ങള്‍ നിലവിലെ കാമുകന് ലൈവ് സ്ട്രീം ചെയ്തു, 7 ലക്ഷം ചോദിച്ച് യുവതി
മുന്‍കാമുകനെ പിറന്നാള്‍ ആഘോഷിക്കാന്‍വേണ്ടി ഹോട്ടലില്‍ മുറിയില്‍ വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ കുടുക്കി യുവതി. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. ഹാത്രസ് സ്വദേശിനി മനീഷ സിങാണ് മുന്‍കാമുകനെ തേന്‍കെണിയില്‍ കുടുക്കിയത്. തന്റെ പിറന്നാള്‍ ഒരുമിച്ച് ആഘോഷിക്കാമെന്ന് പറഞ്ഞാണ് വ്യവസായിയായ മുന്‍ കാമുകനെ ഇവര്‍ ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയത്. മുറിയിലെത്തിയതിന് പിന്നാലെ യുവാവുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. ഒപ്പം ഈ ദൃശ്യങ്ങള്‍ മനീഷ രഹസ്യമായി ക്യാമറയില്‍ പകര്‍ത്തി. മൊബൈല്‍ ഫോണിന്റെ ചാര്‍ജറിലാണ് രഹസ്യക്യാമറ ഘടിപ്പിച്ചിരുന്നത്. ഹോട്ടലിലെ തൊട്ടടുത്ത മുറിയില്‍ മനീഷയുടെ നിലവിലെ പങ്കാളിയായ ക്ഷിതിജ് ശര്‍മയുണ്ടായിരുന്നു. Read More…









