മുംബൈ: ഇന്‍ഷുറന്‍സ് പണം തട്ടിയെടുക്കാന്‍ ചാക്കോ എന്നൊരു നിരപരാധിയെ കൊന്നു കത്തിച്ച സുകുമാരക്കുറുപ്പിനെ മലയാളി മറക്കാനിടയില്ല. സമാനമായ ഒരു സംഭവം മുംബൈയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. അവിടെയും ഇതേപോലെ സ്വന്തം മരണം വ്യാജമായി സൃഷ്ടിക്കാൻ ലിഫ്റ്റ് കൊടുത്ത് നിസ്സഹായനായ ഒരു യാത്രക്കാരനെ ഉറക്കത്തില്‍ ജീവനോടെ കത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകിയ്ക്ക് കുരുക്കായത് കാമുകിയുമായി നടത്തിയ ഫോണ്‍ സന്ദേശം. ഞായറാഴ്ച പുലർച്ചെ മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ ഔസ താലൂക്കിൽ, പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിലുള്ള കാറിനുള്ളിൽ ഒരു മൃതദേഹം കണ്ടെത്തിയതായി പോലീസിന് വിവരം Read More…

