Celebrity

ആ ഗാനം ചിത്രീകരിക്കുമ്പോള്‍ ഒരുബക്കറ്റ് ചൂടുവെള്ളം പ്രിയങ്ക സമീപത്ത് വച്ചിരുന്നു

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ചിത്രീകരിച്ച ഒരു ഗാനത്തിന്റെ ഷൂട്ടിങ്ങിനിടയിലുണ്ടായ അനുഭവങ്ങള്‍ ഓര്‍മിച്ചെടുക്കുകയാണ് പ്രിയങ്ക ചോപ്രാ. മഞ്ഞുമലകളില്‍ കനംകുറഞ്ഞ ഷിഫോണ്‍ സാരിയില്‍ ഷൂട്ട് ചെയ്യുമ്പോള്‍ അത് വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു എന്ന് പ്രിയങ്ക ഓര്‍ക്കുന്നു.

മഞ്ഞുവീഴ്ചയില്‍ ചിത്രീകരണം നടത്തുമ്പോള്‍ എങ്ങനെയാണ് ചൂട് നിലനിര്‍ത്താന്‍ ശ്രമിച്ചത് എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. നടന്‍ ഭൂമി പഡേക്കറുമൊത്തുള്ള ഫിലിം കമ്പാനിയന്‍ മസ്റ്റര്‍ ക്ലാസില്‍ മുഖ്യധാരസിനിമയിലെ നായികയാകുന്നതിന്റെ മനോഹാരിതയേക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും പ്രിയങ്ക സംസാരിച്ചു. ശ്രീദേവിയും മാധുരി ദീക്ഷിതുമൊക്കെ ചെയ്തിരുന്നതു പോലെ മഞ്ഞുമലകളില്‍ സാരി ധരിക്കുന്നതിനെക്കുറിച്ച് സ്വപ്‌നം പോലും കണ്ടിരുന്നില്ല എന്ന് പ്രിയങ്ക പറയുന്നു.

എന്നാല്‍ ഒരു സിനിമയ്ക്ക് വേണ്ടി തനിക്കും ഇങ്ങനെ ചെയ്യേണ്ടി വന്നു. തണുത്ത് വിറയ്ക്കാതിരിക്കാന്‍ ഒരു ബക്കറ്റ് ചൂടു വെള്ളം വേണ്ടി വന്നു. അത് താന്‍ ഒരിക്കലും മറക്കില്ല എന്ന് താരം പറഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജംഗ്‌ഫ്രോവില്‍ വച്ചായിരുന്നു ചിത്രീകരണം. പച്ച ഷിഫോണ്‍ സാരിയായിരുന്നുവേഷം. ഷൂട്ടിങ്ങ് സമയത്ത് ഒരു ബക്കറ്റ് ചൂടുവെള്ളം സമീപത്ത് വച്ചിരുന്നു. 2005-ല്‍ ഇറങ്ങിയ യാക്കീന്‍ എന്ന ചിത്രത്തിലെ മേരി ആങ്കോണ്‍ മേ എന്ന ഗാനത്തെക്കുറിച്ചായിരുന്നു പ്രിയങ്ക പറഞ്ഞത്.