ബീഹാറില്‍ രണ്ടാഴ്ചയ്ക്കിടെ 12 പാലങ്ങൾ തകർന്നവീണ വാര്‍ത്തയ്ക്കു പിന്നാലെ യു.പി.യില്‍ റോഡ് തകരുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ വികാസ് നഗറിലാണ് റോഡിന് നടുവിലായി വലിയ കുഴി രൂപപ്പെട്ടത്. റോഡില്‍ പെട്ടെന്ന് ഒരു വിള്ളല്‍ ദൃശ്യമായി. തുടര്‍ന്ന് റോഡ് പെട്ടെന്ന് താഴേയ്ക്ക് പതിക്കുന്നതുമാണ് വിഡിയോയില്‍ കാണുന്നത്. സംഭവകണ്ട് ആളുകള്‍ ചുറ്റും കൂടിയിട്ടുമുണ്ട്.
ഒരാള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതോടൊപ്പം ഇതുവഴി വരുന്ന യാത്രക്കാർക്ക് മുന്നറിയിപ്പും നൽകുന്നുണ്ട്. റോഡ് ഇടിഞ്ഞുതാണ സംഭവത്തില്‍
യു.പി. സര്‍ക്കാരിനെതിരെ വലിയ ജനരോഷവും ഉയരുന്നുണ്ട്. റോഡുപണിയിലെ അഴിമതിയാണ് വഴി തകരാന്‍ കാരണമെന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്. രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതെ ആഘോഷിച്ചു നടക്കുകയാണെന്നും സാധാരണക്കാരായ ജനങ്ങളാണ് ഈ കഷ്ടതകള്‍ അനുഭവിക്കേണ്ടിവരുന്നതെന്നും ജനങ്ങള്‍ പറയുന്നു.