Oddly News

കുടിവെള്ളമില്ലാതെ ആടുകള്‍ ദ്വീപില്‍ കഴിഞ്ഞത് 200 വര്‍ഷം ; ശാസ്ത്രജ്ഞര്‍ക്ക് കൗതുകമാകുന്നു

കുടിവെള്ളമില്ലാതെ രണ്ട് നൂറ്റാണ്ടിലേറെക്കാലം വടക്കുകിഴക്കന്‍ ബ്രസീലിലെ ഒരു ഒറ്റപ്പെട്ട ദ്വീപില്‍ ആടുകളുടെ കൂട്ടം അതിജീവിച്ചത് നിഗൂഡമാകുന്നു. ബഹിയ തീരത്ത് നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള അബ്രോള്‍ഹോസ് ദ്വീപസമൂഹം ഉള്‍ക്കൊള്ളുന്ന അഞ്ച് അഗ്‌നിപര്‍വ്വത ദ്വീപുകളിലൊന്നായ സാന്താ ബാര്‍ബറയിലാണ് ആടുകളുടെ വാസം ശാസ്ത്രജ്ഞര്‍ക്ക് കൗതുകമാകുന്നത്.

സാന്താ ബാര്‍ബറ ദ്വീപിലെ ആടുകളുടെ സാന്നിധ്യം 250 വര്‍ഷത്തിലേറെയായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചരിത്രരേഖകള്‍ അനുസരിച്ച്, ഈ ചെറിയ ദ്വീപിന് അറിയപ്പെടുന്ന ശുദ്ധജല സ്രോതസ്സുകളൊന്നുമില്ല. എന്നാല്‍ നാട്ടുകാര്‍ ആടുകളെ അവിടെ ഉപേക്ഷിച്ചതാണെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. അതേസമയം ഈ ‘അസൗകര്യം’ ഉണ്ടായിരുന്നിട്ടും, ആടുകള്‍ വരണ്ടതും കാറ്റുള്ളതുമായ ദ്വീപില്‍ അഭിവൃദ്ധി പ്രാപിച്ചു. ഒടുവില്‍ പ്രാദേശിക സസ്യങ്ങളെയും മൃഗങ്ങളെയും സംരക്ഷിക്കുന്നതിനായി അവയെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നു. കഴിഞ്ഞ മാസം, അബ്രോലോസ് നാഷണല്‍ മറൈന്‍ പാര്‍ക്ക് നിയന്ത്രിക്കുന്ന ചിക്കോ മെന്‍ഡസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോഡൈവേഴ്സിറ്റി കണ്‍സര്‍വേഷന്‍ സാന്താ ബാര്‍ബറയിലെ അവസാന 27 ആടുകളെ നീക്കം ചെയ്തു.

അസാധാരണമായ സാഹചര്യത്തെ അതിജീവിക്കാനുള്ള അതുല്യമായ കഴിവുകള്‍ അവര്‍ വികസിപ്പിച്ചെടുത്തതായി ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. അബ്രോലോസ് നാഷണല്‍ മറൈന്‍ പാര്‍ക്ക് മേധാവി എറിസ്മര്‍ റോച്ച പറഞ്ഞു. അതേസമയം ശാസ്്ത്രജ്ഞര്‍ സാന്താ ബാര്‍ബറയിലെ നിഗൂഢമായ ആടുകളെ കുറിച്ച് പഠിച്ച എല്ലാ വര്‍ഷങ്ങളിലും, അവര്‍ ഒരിക്കല്‍ പോലും വെള്ളം കുടിക്കുന്നത് കണ്ടിട്ടില്ല.

രണ്ടു നൂറ്റാണ്ടിലേറെയായി അവര്‍ അവിടെ എങ്ങനെ അതിജീവിച്ചു? എന്നാണ് ശാസ്ത്രജ്ഞര്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യങ്ങളിലൊന്ന്. ആടുകള്‍ കടല്‍വെള്ളം കുടിക്കാന്‍ ഇണങ്ങിയിരിക്കാമെന്നും ഈ സ്വഭാവം തുടര്‍ന്നുള്ള തലമുറകളിലേക്ക് കൈമാറിയെന്നും ചിലര്‍ വിശ്വസിക്കുന്നു. മറ്റുചിലര്‍ മൃഗങ്ങളുടെ നിലനില്‍പ്പിനായി സാന്താ ബാര്‍ബറയില്‍ കാണപ്പെടുന്ന ഉയര്‍ന്ന ജലാംശമുള്ള ഒരു സസ്യമായ ബെല്‍ഡ്രോഗയെയാണ് ക്രെഡിറ്റ് ചെയ്യുന്നത്.