അദ്ധ്യാപകരെ അറിവിന്റെയും ആത്മാര്‍ത്ഥതയുടേയും പ്രതിരൂപമായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ മലപ്പുറത്തെ ‘ട്യൂബ് മാസ്റ്റ’ റുടെ അര്‍പ്പണബോധ ത്തെക്കുറിച്ച് കേട്ടാല്‍ നിങ്ങളുടെ കണ്ണുതള്ളും. രണ്ടു പതിറ്റാണ്ടായി എല്ലാ ദിവസവും ഈ അദ്ധ്യാപകന്‍ കൃത്യസമയത്ത് തന്നെ സ്‌കൂളില്‍ എത്താറുണ്ട്. അതിലെന്താണ് ഇത്ര പ്രത്യേകത എന്നാണോ?
20 വര്‍ഷത്തിലേറെയായി എല്ലാ ദിവസവും, അധ്യാപകന്‍ കൃത്യസമയത്ത് സ്‌കൂളില്‍ വന്നുകൊണ്ടിരിക്കുന്നത് ബസിലോ കാറിലോ യാത്രചെയ്തല്ല. മറിച്ച് ഒരു നദിക്ക് കുറുകെ നീന്തിയാണ്. ‘ട്യൂബ് മാസ്റ്റര്‍’ എന്ന് വിളിക്കപ്പെടുന്ന അബ്ദുള്‍ മാലിക് എല്ലാ ദിവസവും രാവിലെ കടലുണ്ടി പുഴ നീന്തിക്കടന്നാണ് മലപ്പുറത്തെ പടിഞ്ഞാറ്റുമുറിയിലുള്ള മുസ്ലീം ലോവര്‍ പ്രൈമറി സ്‌കൂളില്‍ എത്താറുള്ളത്. ഗണിതശാസ്ത്ര അധ്യാപകന് ദിവസേന 15-20 മിനിറ്റാണ് പുഴയിലൂടെയുള്ള യാത്ര.
നദിയില്‍ നീന്തി സ്‌കൂളിലേക്ക് പോകാനും തിരിച്ചും പോകാനും മാലിക് ഉപയോഗിക്കുന്നത് ഒരു റബ്ബര്‍ ട്യൂബ് ആണ്. ടീച്ചര്‍ തന്റെ വസ്ത്രങ്ങള്‍, പുസ്തകങ്ങള്‍, ഉച്ചഭക്ഷണം എന്നിവ വെള്ളത്തിന് മുകളില്‍ ഒരു അടച്ച പ്ലാസ്റ്റിക് ബാഗില്‍ കൊണ്ടുപോകും. അക്കരെയെത്തിയ ശേഷം, തോര്‍ത്തിയ ശേഷം വസ്ത്രം മാറി, അദ്ദേഹം പഠിപ്പിക്കുന്ന മുസ്ലീം ലോവര്‍ പ്രൈമറി സ്‌കൂളിലേക്ക് നടക്കും. സ്‌കൂള്‍ വിട്ടാല്‍ അദ്ദേഹം ഇതേ രീതിയില്‍ തിരികെ പോകും.
നദിയിലെ ശക്തമായ ഒഴുക്കും, കനത്ത മണ്‍സൂണ്‍ മഴയും, പുഴയിലെ ക്ഷുദ്രജീവികളെയുമെല്ലാം ഭയമോ അസ്വസ്ഥതയോ കൂടാതെ അദ്ദേഹം മറികടന്നു. 1994 ല്‍ അദ്ദേഹം മൂന്ന് മണിക്കൂര്‍ എടുത്ത് മൂന്ന് വാഹനങ്ങള്‍ കയറിയാണ് സ്‌കൂളിലേക്ക് യാത്ര ചെയ്തിരുന്നത്. എന്നാല്‍ പ്രധാന അദ്ധ്യാപകനായി മാറിയതോടെയാണ് നീന്തല്‍ തെരഞ്ഞെടുത്തത്. നാട്ടുകാർ എത്ര പറഞ്ഞിട്ടും, നീന്തലിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല.
ഗണിതശാസ്ത്രം പഠിപ്പിക്കുന്നതിനു പുറമേ, പരിസ്ഥിതി പ്രവർത്തകനായ മാലിക് പതിവായി തന്റെ വിദ്യാർത്ഥികളെ നദിയിലേക്ക് കൊണ്ടുപോകാറുണ്ട്, അവിടെ ശുചീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ പ്രകൃതിയെ ബഹുമാനിക്കാൻ അവർ പഠിക്കുന്നു. 2013 ൽ തുടങ്ങിയ നീന്തൽ വച്ച് കണക്കാക്കിയാല്‍ 2029 ആകുമ്പോഴേക്കും അദ്ദേഹം സ്കൂളിലേക്കും തിരിച്ചും ഏകദേശം 700 കിലോമീറ്റർ നീന്തിക്കടന്നിട്ടുണ്ടാകും.