Hollywood

‘അതിന് ശേഷം ഞാന്‍ സിനിമ വെറുത്തു, മയക്കുമരുന്നിന് അടിമപ്പെട്ടു’: റയാന്‍ റെയ്‌നോള്‍ഡ്‌സിന്റെ വെളിപ്പെടുത്തല്‍

ഹോളിവുഡ് പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് റയാന്‍ റെയ്‌നോള്‍ഡ്‌സ്. അദ്ദേഹത്തിന്റെ പണംവാരി ചിത്രമായ ഡെഡ്പൂളിലൂടെ താരം ഏറെ ആരാധകരെ സമ്പാദിക്കുകയും ചെയ്തു. എന്നാല്‍ ബാലതാരമായി എത്തിയ നിക്കലോഡിയനിലെ അഭിനയത്തിന് ശേഷം താരം താന്‍ സിനിമാ അഭിനയം തന്നെ ഉപേക്ഷിച്ചിരുന്നതായി താരത്തിന്റെ വെളിപ്പെടുത്തല്‍. ഒരു അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

വീട്ടില്‍ നിന്നും ഇറങ്ങാന്‍ വേണ്ടി മാത്രമായിരുന്നു താന്‍ നിക്കലോഡിയനിലെ വേഷം ചെയ്തതെന്നും അതിനുശേഷം അഭിനയം ഉപേക്ഷിച്ചെന്നും താരം പറഞ്ഞു. കാരണം താന്‍ അഭിനയത്തെ വെറുത്തെന്നും അതിനുശേഷം ഒരു വെയര്‍ഹൗസില്‍ ജോലി ചെയ്തു. രണ്ട് വര്‍ഷം ഒരു റെസ്റ്റോറന്റില്‍ ജോലി ചെയ്തു. ആ ജോലി ശരിക്കും നല്ലതായിരുന്നു. ആ ജോലിയില്‍ സന്തോഷവാനായിരുന്നു. മയക്കുമരുന്നിന് പോലും അടിമപ്പെട്ട് ജീവിതാനുഭവം നേടിയ സന്ദര്‍ഭം ഉണ്ടായിരുന്നെന്ന് താരം പറഞ്ഞു.

എന്നാല്‍ അഭിനയരംഗത്തേക്കുള്ള റയാന്റെ തിരിച്ചുവരവ് വന്‍വിജയമായി. തിരിച്ചുവരവില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായ ഡെഡ്പൂള്‍ ചെയ്തു. അത് ബോക്സ് ഓഫീസ് മോജോ പ്രകാരം 7822,612,155 ഡോളര്‍ നേടി. ഇപ്പോള്‍ ഡെഡ്പൂള്‍ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ ഡെഡ്പൂള്‍ 3, സാഗാ ആഫ്ട്രാ സമരം കാരണം പ്രതിസന്ധിയിലായി നില്‍ക്കുകയായിരുന്നു. ഇതോടെ താല്‍ക്കാലികമായി സിനിമ നിര്‍ത്തി വെച്ചിരിക്കുകയാണ്. 2024 നവംബര്‍ 8-ന് സിനിമ റിലീസ് ചെയ്യാന്‍ കാത്തിരിക്കുകയാണ്.