Celebrity

താമസം ഫാന്‍പോലും ഇല്ലാതിരുന്നു ഒറ്റമുറി വീട്ടില്‍ ; പക്ഷേ ഇപ്പോള്‍ ജോര്‍ജ്ജീന സൂപ്പര്‍-ഗ്ലാം ‘ക്വീന്‍വാഗ്’

ആഭരണങ്ങളോടുള്ള കമ്പത്തിനും ആഡംബരപൂര്‍ണ്ണമായ ജീവിതശൈലിയ്ക്കും പേരുകേട്ട സൂപ്പര്‍-ഗ്ലാം ‘ക്വീന്‍ വാഗ്’ ആണ് ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഭാര്യ ജോര്‍ജ്ജീന റോഡ്രിഗസിന്റെ ജീവിതം. എന്നാല്‍ എല്ലായ്‌പ്പോഴും അങ്ങനെയായിരുന്നില്ല. ഒരു ഘട്ടത്തില്‍ ഫാനോ എയര്‍കണ്ടീഷനോ ഇല്ലാത്ത ഒറ്റമുറി വീട്ടില്‍ താമസിക്കുകയും ജീവിക്കാന്‍ സെയില്‍സ്‌ഗേളായി ജോലി ചെയ്തിരുന്നയാളുമാണ് ജോര്‍ജ്ജീന.

പ്രതിവര്‍ഷം 170 മില്യണ്‍ പൗണ്ട് സമ്പാദിക്കുന്ന ക്രിസ്റ്റ്യാനോ (39) പ്രതിമാസം ഏകദേശം 80,000 പൗണ്ട് അലവന്‍സ് ജോര്‍ജിനയ്ക്ക് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. അവളുടെ പരേതനായ പിതാവ് ജോര്‍ജ്ജ് യഥാര്‍ത്ഥത്തില്‍ ഒരു അര്‍ജന്റീനിയന്‍ മയക്കുമരുന്ന് രാജാവായിരുന്നു, പത്ത് വര്‍ഷം ജയിലില്‍ കിടന്നു. അമ്മ – പൊതുവെ ശ്രദ്ധയില്‍പ്പെടാത്ത സ്പാനിഷ് യുവതിയാണ്.

2003 ല്‍ 100,000 പൗണ്ടില്‍ കൂടുതല്‍ വിലയുള്ള 83 ശതമാനം ശുദ്ധമായ കൊക്കെയ്ന്‍ സ്‌പെയിനില്‍ നിന്നും ഫ്രാന്‍സിലേക്ക് കടത്തുന്നതിനിടയില്‍ പിിയിലായത്. ജോര്‍ജിനയ്ക്ക് ഒമ്പത് വയസ്സുള്ളപ്പോള്‍ ജോര്‍ജിനെ 11 വര്‍ഷം തടവിന് ശിക്ഷിച്ചു. ജോര്‍ജീനയും മാതാവും മൂത്ത സഹോദരിയും ഒറ്റപ്പെട്ടുപോയി., 2008-ല്‍ അവളുടെ പിതാവ് ലൈസന്‍സില്‍ മോചിപ്പിക്കപ്പെട്ടെങ്കിലും വീണ്ടും മയക്കുമരുന്ന് കള്ളക്കടത്തിന്റെ പേരില്‍ അയാള്‍ താമസിയാതെ തിരികെ വീണ്ടും ജയിലിലേക്ക് പോയി.

വടക്കന്‍ സ്‌പെയിനിലെ ജാക്ക എന്ന ചെറിയ ഗ്രാമത്തിലാണ് ജോര്‍ജിന വളര്‍ന്നത്, ഒരു ബാലെ നര്‍ത്തകിയാകണമെന്ന് കുട്ടിക്കാലത്ത് സ്വപ്നം കണ്ടിരുന്നെങ്കിലും മാതാപിതാക്കള്‍ക്ക് നൃത്തവിദ്യാലയം താങ്ങാന്‍ കഴിയുമായിരുന്നില്ല. ലണ്ടനില്‍ ഇംഗ്ലീഷ് പഠിച്ചതിന് ശേഷം ജോര്‍ജിനയ്ക്ക് കോഴ്‌സ് മാറ്റേണ്ടി വന്നതോടെ അവര്‍ മോഡലിംഗിലേക്ക് പുതിയൊരു കരിയര്‍ തെരഞ്ഞെടുത്തു.

കൗമാരത്തിന്റെ ഒരു ഘട്ടത്തില്‍, ബ്രിസ്റ്റോളില്‍ ഒരു മണിക്കൂറിന് 9.50 പൗണ്ട് സമ്പാദിക്കുന്ന ഒരു ഓ പെയര്‍ ആയി ജോലി ചെയ്തു, പിന്നീട് സ്‌പെയിനിലേക്ക് മടങ്ങിയ അവര്‍ മാഡ്രിഡിലെ ഗുച്ചിയില്‍ ജോലിയില്‍ പ്രവേശിച്ചു. അവിടെ വെച്ചാണ് അവള്‍ റൊണാള്‍ഡോയെ കാണുന്നത്. കടുത്ത സാമ്പത്തീക പ്രതിസന്ധിയില്‍ 250 പൗണ്ടിന്റെ ഒരു സ്‌റ്റോറേജ് റൂമിലായിരുന്നു താമസിച്ചിരുന്നത്. കടുത്ത ശൈത്യത്തെയും ഉഷ്ണത്തെയും സഹിച്ചായിരുന്നു താമസം. എയര്‍ കണ്ടീഷനിംഗിനുള്ള പണം കുടുംബത്തിന് താങ്ങാനാകാതെ വന്നതോടെ ശൈത്യകാലത്ത് തണുത്തുവിറയ്ക്കുകയും വേനല്‍ക്കാലത്ത് പുഴുങ്ങുകയും ചെയ്യുന്ന അവസ്ഥയിലായിരുന്നു മുറി.

ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ താരത്തെ കണ്ടുമുട്ടിയപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെ ജോര്‍ജ്ജീന വീണു. അവന്‍ അതിസുന്ദരന്‍ ആയിരുന്നെന്ന് അവള്‍ പറഞ്ഞു. 2016-ലെ ഒരു സായാഹ്നത്തില്‍ വൈകുന്നേരം 5 മണിക്ക് കടയില്‍ നിന്ന് ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ ഒരു സഹപ്രവര്‍ത്തക അവധിയിലായതിനാല്‍ ഒരു വനിതാ ക്ലയന്റിനെ സഹായിക്കാന്‍ ആകസ്മികമായി അല്‍പ്പം താമസിക്കേണ്ടി വന്നു. അന്നായിരുന്നു റൊണാള്‍ഡോയെ ആദ്യമായി ജോര്‍ജീന കണ്ടു മുട്ടിയത്. 2016 അവസാനത്തോടെ ഇരുവരും പ്രണയത്തിലായി.

ഈ ജോഡി 2017 ജനുവരിയില്‍ ഒരുമിച്ച് ആദ്യമായി പരസ്യമായി പ്രത്യക്ഷപ്പെട്ടു. തങ്ങളുടെ ബന്ധം രഹസ്യമായി സൂക്ഷിക്കാന്‍ ഇരുവരും ശ്രമിച്ചെങ്കിലും റയല്‍ മാഡ്രിഡ് ആരാധകര്‍ ജോര്‍ജിനയുടെ ഫോട്ടോകള്‍ എടുക്കാന്‍ അവളുടെ ജോലിസ്ഥലത്ത് എത്തി. ഇത് ശ്രദ്ധയില്‍പെട്ടതോടെ
2016 ഡിസംബറില്‍ തൊഴിലുടമ അവളെ പിരിച്ചുവിട്ടു. പിന്നീട് മറ്റൊരു ഷോപ്പില്‍ ജോലിയില്‍ പ്രവേശിച്ചു, കൂടാതെ പ്രതിമാസം 1,000 പൗണ്ടും കമ്മീഷനും കിട്ടുമായിരുന്നു. എന്നാല്‍ ആരാധകര്‍ അവളെ അവിടെയും പിന്തുടര്‍ന്നു.

2017-ല്‍ ജോര്‍ജിനയ്ക്ക് ഒരു മകള്‍ ജനിച്ചു. എട്ട് വര്‍ഷത്തിലേറെയായി ഇരുവരും ഒരുമിച്ചാണ്. ജോഡി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. 2020-ല്‍, സൂപ്പര്‍സ്റ്റാര്‍ ഫുട്‌ബോള്‍ താരം വിവാഹനിശ്ചയ മോതിരത്തിന് 615,000 പൗണ്ട് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

ക്രിസ്ത്യാനോയേപ്പോലെ ഒരാളെ ഭര്‍ത്താവായി കിട്ടിയതിന് ജോര്‍ജ്ജീന ഏറ്റവും ഭാഗ്യവതിയാണെങ്കിലും അതുപോലെ തന്നെ സങ്കടങ്ങളേയും അതിജീവിച്ചയാളാണ് . മൂന്ന് ഗര്‍ഭം അലസലുകളും അവളുടെ ഇരട്ട കുഞ്ഞുങ്ങളില്‍ ഒന്നിനെ നഷ്ടപ്പെട്ടതിന്റെ വേദനയും അവള്‍ സഹിച്ചു. 2022 ഏപ്രിലിലാണ് ജോര്‍ജിന ഇരട്ട ബെല്ല എസ്‌മെറാള്‍ഡയ്ക്ക് ജന്മം നല്‍കിയത്. പക്ഷേ ഇതിനൊപ്പമുണ്ടായിരുന്ന എയ്ഞ്ചല്‍ എന്ന കുഞ്ഞിനെ ദാരുണമായി നഷ്ടപ്പെട്ടു.