The Origin Story

ഇന്ത്യ ജയിച്ചു; പക്ഷേ ആ 54 ഇന്ത്യന്‍ സൈനികര്‍ എവിടെ? 1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ കാണാതായവരുടെ വിധി അജ്ഞാതം

എത്ര ശ്രമിച്ചിട്ടും, അവരുടെ കുടുംബങ്ങള്‍ ഇപ്പോഴും ഉത്തരങ്ങള്‍ക്കായി കാത്തിരി ക്കുകയാണ്. 1971-ലെ യുദ്ധത്തിനു ശേഷം പാകിസ്ഥാന്‍ കസ്റ്റഡിയില്‍ ആയിരുന്ന ഇനിയും തിരിച്ചുവരാത്ത ആ ഇന്ത്യന്‍ സൈനികരെ ‘ഫൊര്‍ഗോട്ടണ്‍ 54’ എന്നാണ് ഇന്ത്യന്‍ യുദ്ധചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. പതിറ്റാണ്ടുകള്‍ക്ക് ശേഷവും അവരുടെ വിധി അജ്ഞാതമായി തുടരുന്നു.

യുദ്ധസമാനമായ സാഹചര്യം, പരിഭ്രാന്തി, മോക്ക് ഡ്രില്ലുകള്‍ എന്നിവ ആരും പ്രതീ ക്ഷിക്കുന്ന ഒന്നല്ല. എന്നിരുന്നാലും, കാലം ആവശ്യപ്പെടുമ്പോള്‍, അഞ്ച് പതിറ്റാണ്ടുക ള്‍ക്ക് മുമ്പ് 1971-ല്‍ ആളുകള്‍ ചെയ്തതുപോലെ എല്ലാവരും അനുസരിക്ക ണം. ബംഗ്ലാദേശ് വിമോചന പ്രസ്ഥാനത്തെച്ചൊല്ലി ഇന്ത്യയും പാകിസ്ഥാനും യുദ്ധം ചെയ്യുന്ന സമയമായി രുന്നു അത്. ഇന്ത്യ വിജയിക്കുകയും ബംഗ്ലാദേശ് ഒരു പ്രത്യേക രാഷ്ട്രമായി മാറുകയും ചെയ്തപ്പോള്‍ ഇന്ത്യയ്ക്ക് നഷ്ടമായത് 54 വീരന്മാരെയായിരുന്നു.

‘കാണാതായ 54 പേര്‍’ എന്നോ ‘മറന്നുപോയ 54 പേര്‍’ എന്നോ ഒക്കെയാണ് അവര്‍ അറിയപ്പെടുന്നത്. 1965ലും 1971-ലും ഇന്ത്യ പാകിസ്ഥാനുമായി നടത്തിയ യുദ്ധങ്ങളില്‍ അനേകം ആളുകളെ കാണാതായതായി വിശ്വസിക്കപ്പെടുന്നു. ഈ യുദ്ധങ്ങള്‍ അതിര്‍ ത്തി പുനര്‍നിര്‍ണയിക്കുന്നതിലൂടെ അവസാനിച്ചെങ്കിലും, അവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള യുദ്ധം തുടരുകയാണ്. യുദ്ധത്തിന് ശേഷവും വര്‍ഷങ്ങളോളം ഇവര്‍ ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസം ഇന്ത്യ ഇപ്പോഴും നിലനിര്‍ത്തുകയാണ്.

1971ലെ യുദ്ധം ഹ്രസ്വവും എന്നാല്‍ നിര്‍ണായകവും ആയിരുന്നു. അതേ വര്‍ഷം ഡിസം ബര്‍ 16 ന്, പാകിസ്ഥാന്‍ നിരുപാധികമായ കീഴടങ്ങലില്‍ ഒപ്പുവച്ചു. 90,000-ത്തി ലധികം ആളുകളെ പാകിസ്ഥാനിലേക്ക് തിരിച്ചയച്ചു. എന്നിരുന്നാലും, 54 ഇന്ത്യന്‍ സൈനികര്‍ തിരിച്ചെത്തിയില്ല. അവര്‍ ഇപ്പോഴും പാകിസ്ഥാന്റെ കസ്റ്റഡിയിലാണ്. ചിലര്‍ അതിര്‍ ത്തി കടക്കുകയോ ചാരവൃത്തി ആരോപിച്ച് പിടിക്കപ്പെടുകയോ ചെയ്തി രിക്കാം. എന്നാ ല്‍ ഇക്കാര്യം ഇപ്പോഴും അവ്യക്തമായി തുടരുന്നു.

ഇവരുടെ കുടുംബാംഗങ്ങളുടെ രണ്ട് പ്രതിനിധി സംഘങ്ങള്‍ പാകിസ്ഥാന്‍ ജയിലുകള്‍ സന്ദര്‍ശിച്ചിരുന്നു. 1983 ലും വീണ്ടും 2007 ലും – ഫോട്ടോഗ്രാഫുകളും തടവുകാരുടെ വിശദാംശങ്ങളും ഇവരുടെ കൈവശം ഉണ്ടായിരുന്നു. എന്നാല്‍ ജയിലിലേക്കുള്ള പ്രവേ ശനം പാകിസ്ഥാന്‍ തടഞ്ഞുവെന്ന ആരോപണവുമായാണ് അവര്‍ തിരിച്ചെത്തിയത്.

ഇവരില്‍ ഒരാളുടെ വിധി വലിയ ദുരന്തമായിരുന്നു. പിടിക്കപ്പെട്ട എയര്‍ഫോഴ്‌സ് പൈല റ്റ് വിംഗ് കമാന്‍ഡര്‍ ഹെര്‍സേണിന്റെ വിമാനം 1971-ല്‍ സിന്ധിനു മുകളില്‍ വെടിവച്ചു വീഴ്ത്തി. ഭാര്യ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. അസാന്നിധ്യത്തിന്റെ നീണ്ട നിഴലില്‍ തളര്‍ ന്ന മകന്‍ ആത്മഹത്യ ചെയ്തു. മകള്‍ എവിടെയാണെന്ന് അറിവായിട്ടില്ല. അദ്ദേഹത്തി ന്റെ സഹോദരന്‍ ഗുര്‍ബീര്‍ സിംഗ് ഗില്‍ ബിബിസിയോട് പറഞ്ഞു: ‘സത്യസന്ധ മായി, ഞാന്‍ ഇതുവരെ പ്രതീക്ഷ കൈവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *