ഇന്ത്യയുടെ റെയില്‍വേ ചരിത്രത്തില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച പേരുകളില്‍ ഒന്നാണ് ബെഗുങ്കോദര്‍ റെയില്‍വേ സ്റ്റേഷന്‍. ഇന്ത്യയുമായി ബന്ധപ്പെട്ട വേട്ടയാടല്‍ കഥകളിലെ പ്രമുഖ സ്ഥാനത്തുള്ള റെയില്‍വേസ്‌റ്റേഷന്‍ ‘പ്രേത വിനോദ സഞ്ചാരി’ കളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ്.
രാത്രികാലങ്ങളില്‍ റെയില്‍വേസ്‌റ്റേഷന്റെ പിന്‍ഭാഗത്ത് നിന്നും നിഗൂഡമായ ശബ്ദങ്ങള്‍ കേള്‍ക്കാമെന്നും വെളുത്ത സാരിയുടുത്ത ഒരു യുവതിയെ കാണാമെന്നുമെല്ലാമാണ് പ്രദേശവാസികള്‍ വിശ്വസിച്ചിരിക്കുന്ന കഥ. സംഭവം ഹിറ്റായതോടെ അനേകം പ്രേതവേട്ടക്കാരാണ് ഇവിടെ രാത്രി തമ്പടിച്ചിട്ടുള്ളത്. എന്നാല്‍ ഒരു പട്ടിക്കുറുക്കനെ പോലും ഇവിടെ കണ്ടെത്താനായിട്ടില്ല എന്നാണ് വസ്തുതതകള്‍.
പശ്ചിമ ബംഗാളിലെ ഒരു കൂട്ടം യുക്തിവാദികള്‍ പ്രേതബാധയുള്ള ബെഗുങ്കോദര്‍ റെയില്‍വേ സ്റ്റേഷനെക്കുറിച്ചുള്ള ദീര്‍ഘകാല നിഗൂഢത തുറന്നുകാട്ടാനെത്തിയിരുന്നു. പോലീസ് സംരക്ഷണത്തോടെ ബെഗന്‍കോദര്‍ റെയില്‍വേ സ്റ്റേഷനില്‍ രാത്രി ക്യാമ്പ് ചെയ്തു. റെയില്‍വേ സ്‌റ്റേഷനെ ചുറ്റിപ്പറ്റിയുള്ള പ്രേതകഥകള്‍ ഇവിടേയ്ക്കുള്ള ‘പ്രേത വിനോദസഞ്ചാരം’ പ്രോത്സാഹിപ്പിക്കുന്നതിനും ഭയപ്പെടുന്ന വിനോദസഞ്ചാരികളെ കൊള്ളയടിക്കാനുമായാണ് പ്രദേശവാസികള്‍ പ്രേതകഥ സൃഷ്ടിച്ചതെന്ന് അവരുടെ അന്വേഷണത്തില്‍ കണ്ടെത്തി.
ബെഗുങ്കോദര്‍ റെയില്‍വേ സ്റ്റേഷന്‍ പ്രേതകഥ
പുരുലിയ ജില്ലയിലെ ബെഗുങ്കോദര്‍ സ്റ്റേഷന്‍ 1967-ല്‍ പ്രശസ്തി നേടി. പ്രേതബാധയുണ്ടെന്ന് കരുതി ആളുകള്‍ സ്റ്റേഷന്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയിരിക്കുകയാണ്. ഇന്ത്യന്‍ റെയില്‍വേയുടെ രേഖകളില്‍ പോലും അസാധാരണവും പൈശാചികശക്തിയുടെ പിടിയിലുള്ളതുമായ സ്‌റ്റേഷന്‍ എന്ന നിലയ്ക്കാണ് ബെഗുങ്കോദര്‍ റെയില്‍വേ സ്റ്റേഷന്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. 1960ല്‍ സാന്താള്‍ രാജ്ഞിയായ ലച്ചന്‍ കുമാരിയാണ് ഇത് സ്ഥാപിച്ചത്. ആദ്യം, പ്രദേശവാസികള്‍ക്ക് സ്റ്റേഷന്‍ പ്രധാനമായിരുന്നു. എന്നാല്‍ പ്രേതകഥകള്‍ കേള്‍ക്കാന്‍ തുടങ്ങിയതോടെ ആളുകള്‍ ഇവിടേയ്ക്ക് എത്താതായി. ഓരോരുത്തര്‍ക്കും ഓരോ പ്രേതാനുഭവങ്ങളുടേയും പശ്ചാത്തലമായ ഇടമായി റെയില്‍വേസ്‌റ്റേഷന്‍ മാറി.
യാത്രക്കാര്‍ ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ ഇതിനെ പ്രേതബാധയുള്ള 10 റെയില്‍വേ സ്റ്റേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവിടെ ഒരു സ്‌റ്റേഷന്‍മാസ്റ്ററും കുടുംബവും മരണപ്പെട്ടതോടെയാണ് കഥകളുടെ തുടക്കം. വെള്ള സാരി ധരിച്ച ഒരു സ്ത്രീ ട്രാക്കിലൂടെ നടക്കുന്നത് കണ്ടാണ് സ്‌റ്റേഷന്‍ മാസ്റ്റര്‍ മരണപ്പെട്ടത് എന്നായിരുന്നു പ്രചരണം. പ്രദേശവാസികള്‍ക്ക് സ്റ്റേഷന്‍ പ്രധാനമായിരുന്നു. എന്നാല്‍ പ്രേതകഥകള്‍ ആളുകള്‍ അത് കാണുന്ന രീതി മാറ്റി.
ബെഗുങ്കോദര്‍ സ്റ്റേഷനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ റെയില്‍വേ ഭരണകൂടം ആദ്യം തള്ളിക്കളഞ്ഞു. എന്നാല്‍, സ്റ്റേഷന്‍ മാസ്റ്ററുടെയും കുടുംബത്തിന്റെയും ദുരൂഹമരണം ജനങ്ങളില്‍ ഭീതി പരത്തി. ഈ മരണങ്ങള്‍ കിംവദന്തികളെ യാഥാര്‍ത്ഥ്യമാക്കി മാറ്റി. സുരക്ഷാ കാരണങ്ങളാല്‍ സ്റ്റേഷന്‍ ജീവനക്കാര്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചു. ജീവനക്കാരുടെ കുറവുമൂലം ട്രെയിനുകള്‍ ബെഗുങ്കോദര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്താതായി. ഏതാനും മാസത്തേക്ക് പുതിയ ജീവനക്കാരെ വിന്യസിക്കാനാണ് റെയില്‍വേ അധികൃതരുടെ ശ്രമം. റെയില്‍വേ സ്റ്റേഷനില്‍ ജോലി ചെയ്യാന്‍ ആരും സമ്മതിക്കാത്തതിനാല്‍ ഇവരുടെ ശ്രമം വിഫലമായി.
42 വര്‍ഷമായി സ്റ്റേഷന്‍ അടഞ്ഞുകിടന്നു. 2009ല്‍ റെയില്‍വേ മന്ത്രിയായിരിക്കെ മമത ബാനര്‍ജി ഇത് വീണ്ടും തുറന്നു. എന്നിരുന്നാലും, ഭയം തുടര്‍ന്നു, വൈകുന്നേരം 5 മണിക്ക് ശേഷം ആരും സ്റ്റേഷനില്‍ താമസിച്ചില്ല. പക്ഷേ പ്രേതസാന്നിദ്ധ്യം നേരിട്ടനുഭവിക്കാന്‍ കൗതുകമുള്ളവരുടെ ഇടയില്‍ ഒരു പ്രേതടൂറിസം വളരാനും ഭയത്തിന്റെ ഈ അന്തരീക്ഷം അഭിവൃദ്ധി പ്രാപിച്ച ഒരു ‘പ്രേത ടൂറിസം’ വ്യവസായത്തിന് ആക്കം കൂട്ടി. പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന സ്റ്റേഷനില്‍ ഒരു രാത്രി ചെലവഴിക്കാന്‍ നഗര യുവാക്കള്‍ പലപ്പോഴും സ്വയം വെല്ലുവിളിക്കാറുണ്ട്.
പശ്ചിമ ബംഗ ബിഗ്യാന്‍ മഞ്ചയില്‍ നിന്നുള്ള ഒമ്പതംഗ സംഘം വ്യാഴാഴ്ച രാത്രി ബെഗന്‍കോദര്‍ സ്റ്റേഷനില്‍ അന്വേഷണം നടത്തി. പാരാനോര്‍മല്‍ ആക്റ്റിവിറ്റി കണ്ടെത്തുന്നതിന് അവര്‍ ടോര്‍ച്ചുകള്‍, ഡിജിറ്റല്‍ കോമ്പസ്, ക്യാമറകള്‍ എന്നിവ ഉപയോഗിച്ചു. രാത്രി തങ്ങുമ്പോള്‍ പോലീസ് സംരക്ഷണം നല്‍കി. ടീം ലീഡര്‍ നയന്‍ മുഖര്‍ജി പ്രേതസാന്നിധ്യത്തിന്റെ/അസാധാരണ പ്രവര്‍ത്തനങ്ങളുടെ ലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും, പുലര്‍ച്ചെ 2 മണിയോടെ അവര്‍ സ്റ്റേഷനു പിന്നില്‍ വിചിത്രമായ ശബ്ദങ്ങള്‍ കേട്ടു. കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ഒരു കൂട്ടം മനുഷ്യരാണ് ഇതിന് കാരണമെന്ന് അവര്‍ കണ്ടെത്തി. ഇവരെ പിടികൂടാന്‍ സംഘം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.