ബംഗാളിലെ ഹൗറാ സ്വദേശിയായ 55 കാരന്‍ പ്രദീപ്ദാസ് ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള കളിയായ ഫുട്ബോള്‍ മൈതാനത്തിരുന്ന് കാണുകയല്ല കേള്‍ക്കുകയാണ്. കൊല്‍ക്കത്തയിലെ വിഖ്യാതക്ലബ്ബ് ഈസ്റ്റ് ബംഗാളിന്റെ കടുത്ത ആരാധകനായ അദ്ദേഹം ജന്മനായ അന്ധനാണ്. ഫുട്ബോളിനെയും തന്റെ ക്ലബ്ബിനേയും നെഞ്ചോട് ചേര്‍ക്കുന്ന ദാസ് എല്ലാവരും ഫുട്ബോള്‍ കാണുമ്പോള്‍ അദ്ദേഹം അത് കേള്‍ക്കും. മൈതാനത്ത് റഫറിയുടെ വിസിലുകളാണ് ദാസിന്റെ ഫുട്ബോള്‍കാഴ്ചകള്‍. ഈസ്റ്റ്ബംഗാളിന്റെ മെറൂണും മഞ്ഞയും ജഴ്സി ദാസ് കാണുന്നത് അകക്കാഴ്ചയിലാണ്. പ്രധാന കളിക്കാരെക്കുറിച്ചും പുതിയതായി വരുന്ന താരങ്ങളെക്കുറിച്ചുമെല്ലാം അപ്ഡേറ്റ്ഡാണ്.
വിസിലുകള്‍ എന്നെ മത്സരത്തിന്റെ ഓരോ ഘട്ടത്തിലേക്കും ദാസിനെ നയിക്കുന്നു. ഗോളുകള്‍, ഓഫ് സൈഡ്, ഫ്രീ കിക്കുകള്‍. മത്സരത്തിലെ ഗോള്‍ സ്‌കോറര്‍മാരുടെ പേരും പ്രധാന പോയിന്റുകളുമെല്ലാം ഒപ്പമുള്ള ക്ലബ്ബിന്റെ ആരാധകര്‍ ദാസിനോട് പറയും. കയ്യിലെ ഒരു ചൂരലാണ് ദാസിന്റെ വഴികാട്ടി. മിക്ക കാഴ്ച വൈകല്യമുള്ള ആളുകളെയും പോലെ, മൈതാനത്തും പുറത്തും ശബ്ദം കേട്ട് ഫുട്ബോള്‍ കളി പിന്തുടരുന്നു. 24 വര്‍ഷമായി ഒരിക്കലും കണ്ടിട്ടില്ലാത്ത ഫുട്ബോളും ഈസ്റ്റ് ബംഗാളും ദാസിന് തന്റെ കൊച്ചുലോകത്ത് നല്‍കുന്ന സന്തോഷം ചെറുതല്ല.
ഫുട്ബോളില്‍ അദ്ദേഹത്തിന് രണ്ടു പ്രണയിനികളുണ്ട്. ഒന്നാമത് ഈസ്റ്റ്ബംഗാള്‍, രണ്ടാമത് അര്‍ജന്റീന. ദാസിന്റെ പൂര്‍വ്വികര്‍ ഒരിക്കല്‍ താമസിച്ചിരുന്നത് ഇന്നത്തെ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ കുണ്ടുബാരി എന്ന സ്ഥലത്താണ്. ആ വിദൂര പൂര്‍വിക ബന്ധത്തേക്കാള്‍, പ്രദീപിനെ കിഴക്കന്‍ ബംഗാളിലേക്ക് ബന്ധിപ്പിക്കുന്നത് തന്റെ ക്ലബ്ബിന്റെ നിറങ്ങളാണ്. ”104 വര്‍ഷം പഴക്കമുള്ള ക്ലബ്ബിന്റെ ചുവപ്പിന്റെയും മഞ്ഞയുടെയും പ്രതിഫലനം എനിക്ക് ശരിക്കും അനുഭവിക്കാന്‍ കഴിയും. 2019 ല്‍ ശതാബ്ദി ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ക്ലബ് ദാസിന് ഒരു ടീ-ഷര്‍ട്ട് നല്‍കിയിരുന്നു. അത് ധരിച്ചാണ് ഇപ്പോള്‍ അദ്ദേഹം സ്റ്റേഡിയത്തില്‍ ഈസ്റ്റ്ബംഗാളിന്റെ കളി കേള്‍ക്കാന്‍ എത്തുന്നത്.
ഈസ്റ്റ് ബംഗാള്‍ തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ കളിക്കുമ്പോള്‍ എല്ലാ മത്സരങ്ങളിലും ദാസ് സ്ഥിരമായി പങ്കെടുക്കും. 1997 മുതല്‍ അദ്ദേഹം മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ബൈച്ചുങ് ബൂട്ടിയ, മെഹ്താബ് ഹുസൈന്‍ എന്നിവരെ ദാസിന് പരിചയമുണ്ട്. ക്ലബ് അധികൃതര്‍ക്കും ദാസിനെ അറിയാം. ഔദ്യോഗിക അംഗമല്ലെങ്കിലും, അംഗങ്ങളുടെ ഗാലറിയിലേക്ക് അദ്ദേഹത്തിന് പ്രവേശനമുണ്ട്. ഇയാള്‍ ഉപയോഗിക്കുന്ന വാക്കിംഗ് സ്റ്റിക്ക് കഴിഞ്ഞ വര്‍ഷം ക്ലബ്ബ് നല്‍കിയതാണ്.
കളി കാണാന്‍ പോകുമ്പോള്‍ സാല്‍കിയയില്‍ നിന്ന് ബസില്‍ കയറി ഈഡന്‍ ഗാര്‍ഡന്‍സിന് മുന്നില്‍ ഇറങ്ങും. റൂട്ടിലെ ഒട്ടുമിക്ക ബസ് കണ്ടക്ടര്‍മാര്‍ക്കും മൈതാനിലെ പോലീസുകാര്‍ക്ക്പോലും അവനെ അറിയാം. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക്, നദിയുടെ മറുവശത്തുള്ള ബന്ധ ഘട്ടില്‍ നിന്ന് അഹിരിതോലയിലേക്ക് അദ്ദേഹം ഒരു ഫെറി എടുക്കുന്നു, അവിടെ നിന്ന് ഒരു കൂട്ടുകാരന്‍ അവനോടൊപ്പം ചേരുന്നു. ഇരുവരും ഉല്‍തദംഗ വരെ ഓട്ടോറിക്ഷയിലും സ്റ്റേഡിയത്തിലേക്ക് ബസിലോ ഓട്ടോറിക്ഷയിലോ കയറുന്നു.
1982-83 മുതല്‍ 1989 വരെ രാമകൃഷ്ണ മിഷന്‍ നരേന്ദ്രപൂര്‍ സന്യാസിമാര്‍ നടത്തിയിരുന്ന അന്ധവിദ്യാലയത്തില്‍ ആയിരുന്നു പ്രദീപ് ദാസ് പഠിച്ചത്. അന്ധവിദ്യാര്‍ത്ഥികള്‍ക്ക് ഒമ്പത്, പത്ത് ക്ലാസുകളിലെ പൊതു പാഠപുസ്തകങ്ങള്‍ ഉപയോഗിച്ച് വായനക്കാരന്റെ സഹായത്തോടെ പഠിക്കേണ്ടി വന്നു, പാഠങ്ങള്‍ ഉറക്കെ വായിക്കുക മാത്രമായിരുന്നു അവരുടെ ജോലി.
ഒരു റിക്ഷാക്കാരന്റെയും വീട്ടുജോലിക്കാരന്റെയും നാല് മക്കളില്‍ ഒരാളായ ദാസ്, ഒരു വായനക്കാരനെ വാടകയ്‌ക്കെടുക്കാന്‍ കുടുംബത്തിന് താങ്ങാനാവാത്തതിനാല്‍ എട്ടാം ക്ലാസിനപ്പുറം പഠിക്കാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നു. ജീവിതകാലം മുഴുവന്‍ എന്തുചെയ്യണമെന്നറിയാതെ സാല്‍കിയ വീട്ടിലേക്ക് മടങ്ങി. വീട്ടില്‍ തന്നെ ഒതുങ്ങി. 1997 ല്‍ ഒരു ദിവസം വീട്ടില്‍ നിന്ന് ഇറങ്ങി ബേലൂര്‍ മഠത്തിലേക്ക് പോയി. അന്ന് തന്റെ പ്രിയപ്പെട്ട ക്ലബ്ബും എയര്‍ ഇന്ത്യയും തമ്മിലുള്ള ഫെഡറേഷന്‍ കപ്പ് മത്സരം നടക്കുകയാണ്. അടുത്ത സ്റ്റോപ്പ് ഈസ്റ്റ് ബംഗാള്‍ ഗ്രൗണ്ടിലേക്ക് ആയിരുന്നു. ഈസ്റ്റ് ബംഗാള്‍ ആ മത്സരം 2-0ന് ജയിക്കുകയും ടൂര്‍ണമെന്റ് ചാമ്പ്യന്മാരാവുകയും ചെയ്തു.
2017 മുതല്‍, റിക്ഷാ വലിക്കുന്നവരുടെയും മില്‍ തൊഴിലാളികളുടെയും പച്ചക്കറി വില്‍പ്പനക്കാരുടെയും കുട്ടികള്‍ക്കായി പ്രദീപ് ഒരു ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ് നടത്തുന്നുണ്ട്. ഈ സെപ്റ്റംബറില്‍ രണ്ട് ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാന്‍ അദ്ദേഹം പദ്ധതിയിടുന്നു. ഒന്ന് 15 വയസ്സിന് താഴെയുള്ളവര്‍ക്കും മറ്റൊന്ന് മുതിര്‍ന്നവര്‍ക്കും. ”ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സമ്മതിച്ച 16 ക്ലബ്ബുകളുടെ ഭാരവാഹികളുമായി ഞാന്‍ സംസാരിച്ചു. ജൂലൈ 13 ലെ ഡെര്‍ബിക്ക് ശേഷം ഞാന്‍ ഈസ്റ്റ് ബംഗാള്‍ ക്ലബ് അധികൃതരുമായി സംസാരിക്കും, ”ദാസ് പറഞ്ഞു.