പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് “വെളുത്ത സ്വർണം” എന്ന് വിളിക്കപ്പെട്ടിരുന്ന പഞ്ഞി (പരുത്തി) യോളം പ്രാധാന്യമുള്ള മറ്റൊരു വസ്തുവും ഉണ്ടായിരുന്നില്ല. ഈസ്റ്റ് ഇന്ത്യ കമ്പനിക്കും സോലാപൂർ, നാഗ്പൂർ തുടങ്ങിയ ഡെക്കാൻ പീഠഭൂമിയിലെ പരുത്തി സമൃദ്ധമായ പ്രദേശങ്ങൾക്കും ഇടയിൽ തടസ്സമായി നിന്നത് ഒരേയൊരു കാര്യമായിരുന്നു; ബോംബെയെ പൂനയിൽ നിന്ന് വേർതിരിക്കുന്ന സഹ്യാദ്രി മലനിരകളിലെ അതികഠിനവും അപകടകരവുമായ ഭോർ ഘട്ട് പാത. മഴക്കാലത്ത് ഈ പ്രദേശത്തുകൂടിയുള്ള റോഡുകൾ തുടർച്ചയായി തകർന്നുപോകുന്നതുകൊണ്ട് തീരെ ആശ്രയിക്കാൻ കൊള്ളാത്തവയായിരുന്നു. ഒരു റെയിൽവേ ലൈൻ Read More…

