കൗമാരകാലത്തില്‍ തനിക്ക് നേരിടേണ്ടതായി വന്ന ദുരനുഭവം പങ്കുവച്ച് അമേരിക്കന്‍ സോഷ്യലിസ്റ്റും മാധ്യമ പ്രവര്‍ത്തകയുമായ പാരീസ് ഹില്‍ട്ടണ്‍. റസിഡന്‍സ് പ്രോഗ്രാമിലായിരുന്ന കാലത്ത് തനിക്ക് ബലമായി മരുന്ന് നല്‍കി ജീവനക്കാര്‍ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നുമായിരുന്നു വെളിപ്പെടുത്തല്‍. അത് കൂടാതെ തടഞ്ഞുനിര്‍ത്തി ഇടനാഴിയിലൂടെ വലിച്ചിഴച്ച് നഗ്നയാക്കി ഏകാന്ത തടവറയിലേക്ക് വലിച്ചെറിഞ്ഞതായും പാരീസ് ഹില്‍ട്ടണ്‍ വെളിപ്പെടുത്തി.
മാതാപിതാക്കളുടെ സമ്മതത്തോടെ തന്നെ നാല് വ്യത്യസ്ത യുവജന കേന്ദ്രങ്ങളിലേക്ക് അയച്ചതായും ഇവര്‍ പറയുന്നു. തന്നെ അവിടേയ്ക്ക് അവര്‍ അയച്ചത് മാതാപിതാക്കളുടെ ഇഷ്ടത്തിന് വിപരീതമായി പെരുമാറി എന്നതുകൊണ്ടാണ്. എന്നാല്‍ തന്റെ മാതാപിതാക്കള്‍ കബളിപ്പിക്കപ്പെടുകയായിരുന്നു. പ്രശ്നക്കാരായ കൗമാരക്കാരെ അച്ചടക്കം പഠിപ്പിക്കുന്നുവെന്ന വ്യാജ പരസ്യങ്ങളിൽ അവർ വീണുപോയി.
വീട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍പോലും അനുവാദമില്ലായിരുന്നുവെന്നും അതിനാല്‍ സ്ഥാപനത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ആരെയും അറിയിക്കാന്‍ സാധിച്ചില്ലെന്നും അവര്‍ വെളിപ്പെടുത്തി. ഇത്തരം കേന്ദ്രങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ തുറന്ന് പറഞ്ഞാലും മാതാപിതാക്കള്‍ അടക്കം ആരും വിശ്വസിക്കില്ല. അവിടെ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്താന്‍ ശ്രമിക്കുകയാണെന്ന് സ്ഥാപനം വരുത്തി തീര്‍ക്കുമെന്നും അവര്‍ പറഞ്ഞു.
ഇത്തരം സ്ഥാപനങ്ങള്‍ 50 ബില്യൺ ഡോളർ വ്യവസായമാണ് നടത്തിവരുന്നത്. അതുകൊണ്ടുതന്നെ യഥാര്‍ഥത്തില്‍ അവിടെ എന്താണ് നടക്കുന്നതെന്ന് പുറംലോകത്തെത്തിക്കുക പ്രയാസമാണെന്നും അവര്‍ വ്യക്തമാക്കി.